Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Wednesday, February 28, 2018

SSLC പരീക്ഷാ പരിശീലനം - ഡോ എം ബാലന്‍

മലയാളം രണ്ടാം പേപ്പര്‍ 

വര്‍ഷാന്ത പരീക്ഷ 2018 ചോദ്യപേപ്പറുകള്‍

ഈ വര്‍ഷത്തെ 8,9 ക്ലാസ്സുകളിലെ മലയാളം വാര്‍ഷിക പരീക്ഷ ഇന്നു നടന്നു.അവയുടെ ചോദ്യപേപ്പറുകള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

STD 9

 മലയാളം ഒന്നാം പേപ്പര്‍

 മലയാളം രണ്ടാം പേപ്പര്‍

STD 8 

മലയാളം ഒന്നാം പേപ്പര്‍
മലയാളം രണ്ടാം പേപ്പര്‍

കോഴിയും കിഴവിയും - ഡോ. പി കെ തിലക്

കാരൂരിന്റെ കോഴിയും കിഴവിയും എന്ന കഥയെക്കുറിച്ച് ഡോ. പി കെ തിലകിന്റെ ലേഖനം 
                                        
                                        PDF DOWNLOAD
https://drive.google.com/open?id=1PmAWbYrgUkXP15Aeo4iuP9Zjth0q8NXu

അഴകനും പൂവാലിയും കാരൂര്‍ക്കഥ

കാരൂര്‍ നീലകണ്ഠപിള്ളയുടെ പ്രശസ്തമായ അഴകനും പൂവാലിയും എന്ന കഥയില്‍ നിന്നാണ് ശ്രീ അംബികാസുതന്‍ മാങ്ങാട് രണ്ടു മത്സ്യങ്ങള്‍ എന്ന കഥയിലെ കഥാപാത്രങ്ങളുടെ പേരുകള്‍ സ്വീകരിച്ചിരിക്കുന്നത്.മനുഷ്യനും മൃഗവും തമ്മിലുള്ള അഗാധമായ ആത്മബന്ധത്തിന്റെ ചിത്രം വരച്ചു കാണിക്കുന്ന ആ കഥ വായിക്കൂ....

                        Download PDF
https://drive.google.com/open?id=1hZQsFOiwrpmVoe7xjxlE5LPScJJrmwqF

Friday, February 16, 2018

നിന്റെ ഓര്‍മ്മയ്ക്ക്‌ - എം.ടി. വാസുദേവന്‍ നായര്‍

കുപ്പായം എന്ന എം ടി വാസുദേവന്‍ നായരുടെ അനുഭവക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന നിന്റെ ഓര്‍മ്മയ്ക്ക്‌ എന്ന കഥ പോസ്റ്റ് ചെയ്യുന്നു.കുട്ടികളെ പരിചയപ്പെടുത്തേണ്ട ഹൃദയസ്പൃക്കായ കഥയാണ് നിന്റെ ഓര്‍മ്മയ്ക്ക്‌.



നിന്റെ ഓര്‍മ്മയ്ക്ക്‌ - എം.ടി. വാസുദേവന്‍ നായര്‍


ഒരു പന്തിരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന്‌ ഓര്‍ത്തുപോയി
ലീലയെന്ന്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന്‌ വിചാരിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാന്‍ നേരത്തെ പറഞ്ഞുകൊള്ളട്ടെ. അവള്‍ എന്റെ സഹോദരിയാണ്‌!
ഈ വസ്‌തുത അറിയുന്ന വ്യക്തികള്‍ ലോകത്തില്‍ വളരെ കുറച്ചേ ഉള്ളൂ.
ലീലയെക്കുറിച്ച്‌ ഓര്‍ക്കാന്‍ കാരണം പെട്ടിക്കടിയില്‍ നിന്ന്‌ കണ്ടുകിട്ടിയ റബ്ബര്‍ മൂങ്ങയാണ്‌. റദ്ദുചെയ്‌ത ഷര്‍ട്ടും മുണ്ടും പഴയ കടലാസുകളും ഇട്ട പെട്ടിക്കകത്ത്‌ ഇന്നൊരു പരിശോധന നടത്തി. നോക്കുമ്പോഴുണ്ട്‌ ആ പഴയ റബ്ബര്‍ മൂങ്ങ കിടക്കുന്നു. അതിന്റെ നിറം മങ്ങി ആകര്‍ഷകത്വമില്ലാതായിട്ടുണ്ട്‌. സ്‌ഫടികം കൊണ്ടുണ്ടാക്കിയ കണ്ണുകള്‍ മാത്രം മങ്ങിയിട്ടില്ല.
ഒരു കാലത്ത്‌ അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. അതിന്റെ ഉടമസ്ഥനായതില്‍ അഭിമാനിച്ചിരുന്നു. വളരെ വളരെ കൊതിച്ചുകിട്ടിയതാണ്‌. അതു സഞ്ചിയില്‍ വച്ചുകൊണ്ട്‌ സ്‌കൂളില്‍ ചെന്നു കയറിയപ്പോള്‍ ഞാന്‍ സ്വയം ഒന്നുയര്‍ന്നപോലെ തോന്നി. കാരണം എന്റെ സഞ്ചിക്കകത്ത്‌ വിലപിടിപ്പുള്ള ഒരു മുതലുണ്ട്‌. അപ്പുക്കുട്ടന്റെ പളുങ്കുഡപ്പിയേക്കാളും എമ്പ്രാന്‍കുട്ടിയുടെ മൌത്ത്‌ ഓര്‍ഗനേക്കാളും മുന്തിയതാണ്‌ എന്റെ മൂങ്ങ. അതേയ്‌, കൊളമ്പില്‍നിന്നു കൊണ്ടുവന്നതാണ്‌!
റബ്ബര്‍ മൂങ്ങയ്‌ക്ക്‌ രണ്ടു വിശേഷതകളുണ്ട്‌. അടിഭാഗത്തെ കുറ്റി അമര്‍ത്തിയാല്‍ അതിന്റെ വയര്‍ തുറക്കും. വയറിന്നകത്ത്‌ പതുപതുപ്പുള്ള ഒരു കൊച്ചു കുഷ്യന്റെ മുകളില്‍ കടും നീലനിറത്തിലുള്ള, ഒരു ചെറിയ കുപ്പി. അതില്‍ സെന്റായിരുന്നു! അടപ്പു തുറന്നാല്‍ അരിമുല്ലപ്പൂക്കളുടെ മണം ക്ലാസ്സുമുഴുവന്‍ വ്യാപിക്കും. പെണ്‍കുട്ടികളിരിക്കുന്ന ബഞ്ചില്‍നിന്ന്‌ പിറുപിറുപ്പുകള്‍ കേള്‍ക്കാം.
``
ആ കുട്ടീടെ കയ്യിലാ...!''
`
ആ കുട്ടി' ഞാനായതില്‍ എനിക്കഭിമാനമുണ്ടായിരുന്നു.
എന്നിട്ടും അത്‌ `മാപ്ലസെന്റാ'ണെന്ന്‌ പുച്ഛിച്ച ശങ്കുണ്ണിയുമായി ഇടിപ്പയറ്റു നടത്തിയതില്‍ എനിക്കിന്നും പശ്ചാത്താപമില്ല.
രണ്ടാമത്തെ പ്രത്യേകത: പിന്‍വശത്തെ കമ്പികളിളക്കിയാല്‍ മൂങ്ങ കണ്ണുരുട്ടും.
ഉച്ചസമയത്ത്‌ കുട്ടികളുടെ മുന്നില്‍ മൂങ്ങയെ പ്രദര്‍ശിപ്പിക്കുമ്പോള്‍ മായക്കുതിരയുടെ ഉടമസ്ഥനായ രാജകുമാരന്റെ കഥ മുത്തശ്ശി പറഞ്ഞത്‌ എന്റെ മനസ്സിലുണ്ടാകും. ആ മൂങ്ങ എന്റെ ജീവനായിരുന്നു. മറ്റൊരാളെ ഏല്‌പിക്കാന്‍ മനസ്സു വരില്ല. അതിന്റെ `മെക്കാനിസം' അറിയുന്നത്‌ എനിക്കു മാത്രമല്ലേ?
ഞാന്‍ ആരംഭിച്ചത്‌....... , ലീലയെപ്പറ്റിയായിരുന്നു. ഒന്നു പറയാന്‍ വിട്ടുപോയി, റബ്ബര്‍ മൂങ്ങ എനിക്കു സമ്മാനിച്ചത്‌ ലീലയായിരുന്നു.
ജീവിതത്തില്‍നിന്ന്‌ ചീന്തിയെടുക്കുന്ന ഒരു പഴയ താളാണിത്‌.
കുടുക്കുകള്‍ വേറിട്ട ഒരു മുഷിഞ്ഞ കാലുറ അരയില്‍ കുടുക്കി നിര്‍ത്തി നടക്കുന്ന കാലം. പത്തോ പതിനൊന്നോ വയസ്സ്‌ പ്രായം കാണും. അമ്മയുടെയും ജ്യേഷ്‌ഠന്മാരുടെയും അടി മുറയ്‌ക്ക്‌ വാങ്ങും. `അമ്മാളുഅമ്മയുടെ മകന്‍ വാസു വല്ലാത്ത വികൃതിയാണെന്നായിരുന്നു പൊതുജനാഭിപ്രായം. അതിനു പ്രചരണം നല്‍കിയത്‌ അയല്‍വക്കത്തെ പാറുവമ്മയാണ്‌. ഉച്ചയ്‌ക്ക്‌ അവര്‍ പതുക്കെ ഞങ്ങളുടെ നടപ്പുരയിലെത്തും. അമ്മയുടെ തലയില്‍ നിന്ന്‌ പേനെടുത്തുകൊണ്ട്‌ പാറുവമ്മ നാല്‌ ഞായം പറയും. അതു കേള്‍ക്കാന്‍ എനിക്കിഷ്‌ടമാണ്‌. ഇല്ലത്തെ മാളാത്തേലിനേപ്പറ്റിയോ തെരണ്ടിരിക്കുന്ന കുട്ടിയെപ്പറ്റിയോ ആയിരിക്കും പറയുന്നത്‌. എന്നാലും കേട്ടിരിക്കാന്‍ രസമുണ്ട്‌. അതിനിടയ്‌ക്ക്‌ പാറുവമ്മ പറയും:
``
ന്റെ മോന്‍ ആ ചെല്ലൊന്ന്‌ എട്‌ത്ത്വൊണ്ടരൂ...''
അതാണ്‌ കുഴപ്പം. അതിന്‌ ഞാന്‍ കൂട്ടാക്കാത്തപ്പോള്‍ അമ്മ കല്‍പ്പിക്കും. അതനുസരിക്കില്ല. പിന്നെയും ശാസിച്ചു നോക്കും. ഞാനെന്തെങ്കിലും വികടം പറഞ്ഞെന്ന്‌ വരും. അപ്പോള്‍ വീഴും പുറത്തൊന്ന്‌.
ഒരു സാധാരണ രംഗമാണത്‌.
അയല്‍വക്കത്തെ സ്‌ത്രീകള്‍ക്കിടയില്‍ അമ്മ ബഹുമാനത്തിനു പാത്രമായിരുന്നു. കാരണം അമ്മയുടെ കൈയില്‍നിന്നു പണമോ അരിയോ വായ്‌പ കിട്ടും. സദ്യയ്‌ക്ക്‌ പോകാനുള്ള പണ്ടം കടം വാങ്ങാനും അമ്മയുടെ സേവ വേണം.
``
മാസം മാസം അമ്മയ്‌ക്ക്‌ എത്ര പണാ വര്‌ണ്‌?''
``
അയാള്‍ക്കേയ്‌, കൊളമ്പില്‌ എന്ത്‌ വാരലാത്രെ!''
അങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍.......

Friday, February 9, 2018

SSLC മുകുളം ചോദ്യ പേപ്പറുകള്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ഡയറ്റും സംയുക്തമായി നടത്തിയ മുകുളം SSLC മാതൃകാ പരീക്ഷ 2018 ന്റെ ചോദ്യ പേപ്പറുകള്‍

             മലയാളം ഒന്നാം പേപ്പര്‍
             മലയാളം രണ്ടാം പേപ്പര്‍

ആശാന്‍ പ്രതിമ

കേരളസര്‍വകലാശാലയ്ക്കുമുന്നില്‍ കിഴക്കന്‍ ചക്രവാളത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് നില്‍ക്കുന്ന മലയാളത്തിന്റെ എക്കാലത്തെയും ആശയഗംഭീരനായ മഹാകവി കുമാരനാശാന്റെ വെങ്കലപ്രതിമ സ്ഥാപിക്കപ്പെട്ടത് 1973 ഏപ്രില്‍ 12 നാണ്.അന്നത്തെ രാഷ്ട്രപതിയായിരുന്ന ശ്രീ വി വി ഗിരിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.പ്രശസ്ത ശില്‍പ്പി ശ്രീ കാനായി കുഞ്ഞിരാമനാണ് ശില്‍പ്പം നിര്‍മ്മിച്ചത്.




                             പ്രതിമയുടെ രാത്രിദൃശ്യം
                      അറ്റകുറ്റപ്പണികള്‍

എന്റെ നാടുകടത്തല്‍

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ എന്റെ നാടുകടത്തല്‍ എന്ന പുസ്തകത്തിന്റെ PDF രൂപം. പത്രനീതി എന്ന പാഠഭാഗത്തിന് സഹായകം

https://drive.google.com/open?id=1OLxAzDC1ggjETrrGDYPgagWeUgd0H5Io

ആശാന്‍ കവിതകള്‍

ആശാന്‍ എന്ന മാനി പാഠഭാഗത്തില്‍ കുമാരനാശാന്റെ പല കവിതകളും പരാമര്‍ശിക്കപ്പെ‌ടുന്നുണ്ട്.അവയുടെ പി ഡി എഫ് രൂപങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.

Printfriendly PDFs
 

ഗ്രാമവൃക്ഷത്തിലെ കുയില്‍
വീണപൂവ്
പ്രരോദനം
ചണ്ഡാലഭിക്ഷുകി
ഒരു ഉദ്ബോധനം

PDFs

നളിനി
ലീല
കരുണ
ചിന്താവിഷ്‌ടയായ സീത 

Wednesday, February 7, 2018

സഫലമീ യാത്ര- ലേഖനം ഡോ പി സുരേഷ്

സഫലമീ യാത്ര എന്ന കവിതയെ മുന് നിര്ത്തി കക്കാടിന്റെ കവിതകളെക്കുറിച്ചുള്ള ഡോ പി സുരേഷിന്റെ ലേഖനം

 Download PDF
https://drive.google.com/open?id=1KCKoii-tha0u4-c19jO95r-zK_ajIgNf