Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label സച്ചിദാനന്ദന്‍. Show all posts
Showing posts with label സച്ചിദാനന്ദന്‍. Show all posts

Sunday, July 2, 2017

അമ്മയുടെ എഴുത്തുകള്‍ - കവിതാസ്വാദനം

PDF DOWNLOAD

മാതൃഭാഷയുടെ മഹത്വവും മാതൃത്വത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന കവിതയാണ് ശ്രീ. വി. മധുസൂദനന്‍ നായരുടെ 'അമ്മയുടെ എഴുത്തുകള്‍'. അകത്തും പുറത്തും കനിവുനഷ്ടപ്പെടുന്ന ആധുനിക ജീവിതത്തില്‍ അതു പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് കവി ചെയ്യുന്നത്. ആധുനികകാലത്ത് ജീവിതത്തിലും ഭാഷയിലും നടക്കുന്ന അധിനിവേശത്തിന്റെ വഴികള്‍ തുറന്നുകാണിക്കുകയാണ് 'അമ്മയുടെ എഴുത്തുകളിലൂടെ കവി ചെയ്യുന്നത്'.

വീടിനു മോടികൂട്ടുന്നതിനിടയില്‍ അലമാരയില്‍ അടുക്കിവച്ചിരുന്ന അമ്മയുടെ എഴുത്തുകള്‍ കവിയിലുണര്‍ത്തുന്ന ചിന്തകളാണ് ഈ കവിതയില്‍ ആവിഷ്കരിക്കുന്നത്. 'അമ്മയുടെ ചിന്മുദ്രയാണീ എഴുത്തുകള്‍' എന്നാണ് കവി ആ എഴുത്തുകളെക്കുറിച്ച് പറയുന്നത്. 'ചിന്മുദ്ര' ജ്ഞാനമുദ്രയാണ്. ദൈവികമായ അറിവുകളെ സൂചിപ്പിക്കുന്ന മുദ്രയാണത്. അമ്മയ്ക്ക് തലമുറകളിലൂടെ കൈമാറിക്കിട്ടിയതും അമ്മ ജീവിതാനുഭവങ്ങളിലൂടെ നേടിയതുമായ അറിവുകള്‍ മുഴുവനും അവര്‍ കത്തുകളുലൂടെ മകന് പകര്‍ന്നുകൊടുത്തു. അതുകൊണ്ടാവാം കവി ആ കത്തുകളെ അമ്മതന്‍ ചിന്മുദ്രകള്‍ എന്നു വിശേഷിപ്പിച്ചത്. ആ കത്തുകളെ 'തന്‍മകനായിപകര്‍ന്ന പാല്‍മുത്തുകള്‍' എന്നും വിശേഷിപ്പിക്കുന്നുണ്ട്. അമ്മ കുഞ്ഞിന് ആരോഗ്യവും ആയുസ്സും ലഭിക്കുന്നതിനുവേണ്ടി മുലപ്പാല്‍ പകര്‍ന്നുകൊടുക്കുന്നതുപോലെ ബുദ്ധിയും മനസ്സും വികസിച്ച് സംസ്കാരം നേടുന്നതിനായി കത്തുകളിലൂടെ അറിവ് പകര്‍ന്നുകൊടുക്കുകയാണ് ചെയ്യുന്നത്. അമ്മ പകര്‍ന്നുകൊടുക്കുന്ന മുലപ്പാലിലൂട കുഞ്ഞിന് ശാരീരികമായ ശക്തി പകരുന്നതുപോലെ അമ്മ മാതൃഭാഷയിലൂടെ പകര്‍ന്നു കൊടുക്കുന്ന അറിവുകളിലൂടെ കുഞ്ഞ് മാനസികവും ബുദ്ധിപരവുമായ ശക്തിനേടുന്നു.


ആധുനികജീവിതത്തിന്റെ പ്രതിനിധിയായ ഭാര്യയുടെ നിര്‍ബന്ധത്തിനുവഴങ്ങി തന്റെ പഴയ ജീവിതത്തിന്റെ സൂക്ഷിപ്പുകളെല്ലാം ചില്ലലമാരയില്‍ നിന്നും നീക്കംചെയ്യാന്‍ കവി നിര്‍ബന്ധിതനാവുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവയായിരുന്ന അമ്മയുടെ എഴുത്തുകളും അക്കൂട്ടത്തില്‍ നീക്കം ചെയ്യേണ്ടിവരുന്നു. പട്ടണത്തിലെ കൗതുകവസ്തുക്കള്‍കൊണ്ട് ഇന്ന് ആ അലമാര നിറഞ്ഞിരിക്കുന്നു. തിളക്കമാര്‍ന്ന അവയ്ക്കിടയില്‍ അമ്മയുടെ പഴയ കത്തുകള്‍ക്ക് സ്ഥാനമില്ല. ഭാര്യയാകട്ടെ ആ കത്തുകളും അവയുടെ ഉള്ളടക്കവും ഇഷ്ടപ്പെടുന്നില്ല. അവ തങ്ങളുടെ കുട്ടികള്‍ കാണരുതെന്നും അവള്‍ ആഗ്രഹിക്കുന്നു. ജീവിതത്തിലെ ചെറിയ അലോസരങ്ങള്‍ പോലും ഇഷ്ടപ്പെടാത്ത കവി ഭാര്യയുടെ ഇഷ്ടംതന്നെയാണ് തന്റെയും ഇഷ്ടം എന്ന് അംഗീകരിക്കുന്നു. അമ്മയുടെ എഴുത്തുകളെല്ലാം കാല്‍പ്പെട്ടിയിലിട്ടടച്ച് വീടിനു പിന്നിലെ ചായ്പില്‍ ഒളിപ്പിക്കാം എന്നു കവി പറയുന്നു. അങ്ങനെയാണെങ്കില്‍ അവരുടെ കുട്ടികള്‍ ഒരിക്കലും ആ കത്തുകള്‍ കാണുകയില്ലല്ലോ.

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...