Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Saturday, September 30, 2017

കടല്‍തീരത്ത് ഷോര്‍ട്ട് ഫിലിം

ഒ വി വിജയന്റെ പ്രശസ്തമായ കടല്‍തീരത്ത് എന്ന കഥയുടെ മനോഹരമായ ദൃശ്യാവിഷ്കാരം. സംവിധാനം ഷെറി.






Wednesday, September 27, 2017

നളചരിതത്തിന്റെ കഥ

കഥകളിയുടെ ഉദ്ഭവത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതാ. പത്താംക്ലാസ്സ് കേരള പാഠാവലിയിലെ  'പ്രലോഭനം' എന്ന പാഠഭാഗത്തിന് സഹായകം.
സന്തോഷ്‌കുമാര്‍ ചീക്കിലോട്
ജയദേവ കവിയുടെ അഷ്ടപദിയെ ആസ്പദമാക്കി കോഴിക്കോട് മാനവേദന്‍ സാമൂതിരി കൃഷ്ണനാട്ടത്തിന് രൂപം നല്‍കി. ഇതറിഞ്ഞ കൊട്ടാരക്കര തമ്പുരാന്‍ സാമൂതിരിക്ക് തന്റെ കൊട്ടാരത്തിലേക്ക് കൃഷ്ണനാട്ടക്കാരെ അയയ്ക്കാന്‍ സന്ദേശമയച്ചു. ആട്ടം കണ്ടുരസിക്കാന്‍ മാത്രം പാണ്ഡിത്യവും രസികത്വവും കൊട്ടാരക്കര തമ്പുരാനില്ലെന്നായി സാമൂതിരി. ഇത് കൊട്ടാരക്കര തമ്പുരാനെ അമര്‍ഷം കൊള്ളിച്ചു. അദ്ദേഹം ഉടനെത്തന്നെ രാമകഥയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു കലാരൂപം സൃഷ്ടിച്ചു; രാമനാട്ടം. ഇതാണ് രാമനാട്ടത്തിന് പിന്നിലുള്ള ഐതീഹ്യം. രാമനാട്ടത്തെ കഥകളിയായി പരിഷ്‌കരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് കപ്ലിങ്ങാട്ട് നമ്പൂതിരി, വെട്ടത്ത് രാജാവ്, കോട്ടയത്ത് തമ്പുരാന്‍ എന്നിവരാണ്. മുദ്രകള്‍, വേഷങ്ങള്‍, കിരീടം എന്നിവ പരിഷ്‌കരിച്ചതും തോടയം, പുറപ്പാട്, മേളപ്പദം എന്നിവ സംവിധാനം ചെയ്തതും കപ്ലിങ്ങാട്ട് നമ്പൂതിരിയാണ്. രാമനാട്ടത്തില്‍ അഭിനേതാക്കള്‍ക്ക് സംഭാഷണമുണ്ടായിരുന്നു. അത് നിര്‍ത്തലാക്കിയത് വെട്ടത്ത് രാജാവാണ്. കഥകളിയിലെ പ്രധാന പാട്ടുകാരന്‍ പൊന്നാനിയെന്നും പിന്നാലെ പാടുന്നയാള്‍ ശിങ്കിടിയെന്നും അറിയപ്പെടുന്നു. ഇവരുടെ പാട്ടിനനുസരിച്ചാണ്  കഥകളി നടന്‍ ആടുന്നത്.
വേഷങ്ങള്‍ പച്ച, കത്തി, താടി, കരി, മിനുക്ക് എന്നിങ്ങനെയാണ് കഥകളി വേഷങ്ങള്‍. സാത്വിക ഗുണം പച്ച, രജോഗുണം കത്തി, തമോഗുണം താടി. യുധിഷ്ഠിരന്‍, ഭീമന്‍, നളന്‍, ഇന്ദ്രന്‍ തുടങ്ങിയവരെല്ലാം പച്ചവേഷക്കാര്‍. ദുര്യോധനന്‍, രാവണന്‍ തുടങ്ങിയ പ്രതിനായകന്മാര്‍ കത്തിവേഷം. താടി മൂന്ന് വിധം-ചുവപ്പും വെള്ളയും കറുപ്പും. ദുശ്ശാസനന്‍, ബകന്‍ തുടങ്ങിയവര്‍ ചുവന്ന താടിക്കാര്‍. ഹനുമാന്‍, നന്ദികേശ്വരന്‍ തുടങ്ങിയവര്‍ വെള്ളത്താടിക്കാര്‍. നളചരിതത്തിലെ കലി കറുത്തതാടിയാണ്. കരി കാട്ടാളവേഷത്തെ കാണിക്കുന്നു. ശൂര്‍പ്പണഖ, നക്രതുണ്ഡി എന്നിവര്‍ ഉദാഹരണം. സ്ത്രീകള്‍, ഋഷിമാര്‍, ദൂതന്മാര്‍ എന്നിവര്‍ക്ക് മിനുക്ക് വേഷം.
ചടങ്ങുകള്‍ കഥകളിയുടെ ആദ്യത്തെ ചടങ്ങ് കേളികൊട്ടാണ്. സൂര്യാസ്തമയത്തോടെ കഥകളി നടക്കുന്ന വിവരം കൊട്ടിയറിയിക്കലാണിത്. രാത്രി എട്ടുമണിയോടടുത്ത് അരങ്ങത്ത് കളിവിളക്ക് തെളിയുന്നു. മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവ ചേര്‍ന്നുള്ള അരങ്ങുകേളി നടത്തുന്നു. അതിനുശേഷം തോടയം. കഥകളി തടസ്സമില്ലാതെ നടക്കാനുള്ള രംഗപൂജയാണിത്. പിന്നാലെ വന്ദനശ്ലോകം. വിഷ്ണു, ശിവന്‍, ഗണപതി എന്നിവര്‍ക്കുള്ള സ്തുതിയാണിത്. അടുത്തതായി പുറപ്പാടാണ്. പുറപ്പാടിന് ശേഷം മേളപ്പദം അഥവാ മഞ്ജുതര. അനന്തരം കഥയിലേക്ക് പ്രവേശിക്കുന്നു. കഥകളിയുടെ അവസാനത്തെ ചടങ്ങാണ് ധനാശി.

ഗാന്ധിജി എന്ന ഗുരുനാഥന്‍

കവിതാ വിശകലനം : എസ് ജ്യോതിനാഥ വാര്യർ

തന്റെ ഗുരുനാഥനായി മഹാകവി വള്ളത്തോള്‍ മനസ്സുകൊണ്ടാദരിക്കുന്ന മഹാത്മാവിന്റെ ഗുണഗണങ്ങള്‍ ഓരോന്നായി എടുത്തു പ്രകീര്‍ത്തിക്കുകയാണ് ഈ കവിതയില്‍. എന്നാല്‍ കവിതയിലെങ്ങും ആ പേര്‍ പറയുന്നുമില്ല.
വസുധൈവ കുടുംബകം ലോകത്തെ മുഴുവന്‍ ഒറ്റത്തറവാടായി കണ്ട മഹാത്മാവാണ് ഗാന്ധിജി. ചെടികളെയും പുല്ലിനെയും പുഴുക്കളെയും പൂമ്പാറ്റയേയുമെല്ലാം തന്റെ കുടുംബക്കാരായി ഗാന്ധിജി കണ്ടു. വസുധൈവ കുടുംബകം എന്ന ആശയക്കാരനായി അദ്ദേഹത്തെക്കാണാം
ത്യാഗം ഏറ്റവും വലിയ നേട്ടം ജീവിതത്തിലെ എല്ലാ സുഖങ്ങളും സന്തോഷങ്ങളും ഉപേക്ഷിച്ച് സന്ന്യാസിക്കുതുല്യം ആശ്രമജീവിതം നയിച്ച വ്യക്തിയാണ് ഗാന്ധിജി. ത്യാഗത്തില്‍ അദ്ദേഹം മാതൃകയായിക്കണ്ടത് രാമനെയായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലെ ആദര്‍ശരാഷ്ട്രം രാമരാജ്യവും. ശാന്തിയും സമാധാനവും കളിയാടുന്ന, പ്രജകളുടെ ഹിതം നോക്കി മാത്രം ഭരണം നടത്തുന്ന ഒരു ഭരണാധികാരിയുള്ള രാജ്യമായിരുന്നു ഗാന്ധിജിയുടെ സ്വപ്നം.
താഴ്മതന്നെ ഉയര്‍ച്ച വിനയത്തോടുകൂടി പെരുമാറിയാല്‍ ഉയര്‍ച്ച ഉറപ്പ്. അത് ഗാന്ധിജിയുെട ജീവിതം തെളിയിക്കുന്നു. വസ്ത്രധാരണത്തിലും ഭക്ഷണത്തിലും പെരുമാറ്റത്തിലും വിനയവാനായിരുന്നു അദ്ദേഹം. എളിമയും വിനയവുമാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്. 

പിതൃസന്ധ്യ - പ്രഭാവര്‍മ്മ

വള്ളത്തോൾ പുരസ്കാരം നേടിയ പ്രഭാവർമ്മയുടെ പിതൃസന്ധ്യ എന്ന മനോഹരമായ കവിതയുടെ അതി മനോഹരമായ ആലാപനം. അമ്മത്തൊട്ടിൽ, ഓരോ വിളിയും കാത്ത് എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാം
ആലാപനം: ലക്ഷ്മി ദാസ്

പിതൃസന്ധ്യ

Tuesday, September 26, 2017

ആ രണ്ടു മത്സ്യങ്ങള്‍ ഇപ്പോഴും കുന്നുകയറാറുണ്ട്

രണ്ടു മത്സ്യങ്ങള്‍ എന്ന കഥയുടെ ഭൂമികയായ ശൂലാപ്പ് കാവ് തേടി ഒരു യാത്ര

             പെയ്യാനൊരുങ്ങി നില്‍ക്കുന്ന ആകാശം. ഇപ്പോള്‍ കരയുമെന്ന മട്ടില്‍ മഴമേഘങ്ങള്‍. കാസര്‍കോട്, ചീമേനി നിടുംബയിലെ ശൂലാപ്പ് കാവു തേടി ബസിലിരിക്കുമ്പോള്‍ ഇരുണ്ടുവെളുക്കുന്ന ആകാശത്തെ പ്രതീക്ഷയോടെ നോക്കി മനസ്സിന്റെ ആഴങ്ങളില്‍ രണ്ട് നെടുംചൂരി മത്സ്യങ്ങള്‍ കരഞ്ഞു നിന്നു. അംബികാസുതന്‍ മാങ്ങാടിന്റെ അഴകനും പൂവാലിയും. എട്ടാംക്ലാസ്സ് പാഠപുസ്തകത്തിലെ രണ്ട് മത്സ്യങ്ങള്‍. പൂവാലിക്ക് മുട്ടയിടണം. അഴകന്റെ കുഞ്ഞുങ്ങളിലൂടെ തലമുറകളെ കുരുപ്പിക്കണം. ഉള്ളില്‍ പ്രണയപ്പെയ്ത്ത് തുടങ്ങി..
                പൂവാലിക്കു മുട്ടയിടണമെങ്കില്‍ കവ്വായിക്കായലിലെ ഉപ്പുവെള്ളത്തില്‍ നിന്നും പുറത്തുകടക്കണം. അതിനു വേനല്‍മഴ പെയ്യണം. നീരൊഴുക്കുകള്‍ക്കിടയിലൂടെ കുന്നും മലയും പാറക്കെട്ടുകളുമൊക്കെ തുള്ളിക്കയറണം. ശൂലാപ്പ് കാവിലെത്തണം. കാവിലെ തെളിനീരില്‍ മുട്ടയിട്ടു പെറ്റുപെരുകണം. കുഞ്ഞുങ്ങളെ വളര്‍ത്തണം. പിന്നെ കാലവര്‍ഷത്തിലെ മാരിപ്പെയ്ത്തില്‍ നീരൊഴുക്കുകളില്‍പറ്റി കുഞ്ഞുങ്ങളെയും കൊണ്ടു കുന്നിറങ്ങണം. തോടുകള്‍ കടക്കണം. കാര്യങ്കോടു പുഴയും നീലേശ്വരം പുഴയും കടന്ന് കവ്വായിക്കായലില്‍ തിരികെയെത്തണം. അഴകന്റെയും പൂവാലിയുടെയും ജീവിതസ്വപ്‌നങ്ങളില്‍ ആത്മാംശം പടരുന്ന നേരത്ത്  നെടുംബ ജംഗ്ഷനിലേക്ക് ബസ് ഇരച്ചു കയറി നിന്നു.

വീണ്ടും രണ്ടു മത്സ്യങ്ങള്‍ - കഥ

അംബികാസുതൻ മാങ്ങാട്

         രണ്ട് മത്സ്യങ്ങള്‍ക്ക് വീണ്ടും വഴിതെറ്റി. വഴിതെറ്റി എന്നു പറഞ്ഞുകൂടാ. വഴികള്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. എല്ലായിടത്തും ഭീമാകാരമായ, വായപിളര്‍ന്ന പാറ മടകള്‍ മാത്രം. ദംഷ്ട്രകള്‍ പോലെ എറിച്ചുനിന്ന കൂര്‍ത്ത കരിങ്കല്ലുകള്‍. ചുടുകാടിനെ ഓര്‍മിപ്പിക്കുന്ന കറുത്ത മണ്ണ്.
       ഇടവപ്പാതി കനിഞ്ഞതേയില്ല. ഇടവപ്പാതിയുടെ അന്ത്യമാണോ തുലാവര്‍ഷത്തിന്റെ തുടക്കമാണോ എന്നറിയാത്തവിധം ചാറ്റിയമഴ നനവിലൂടെയാണ് അഴകനും പൂവാലിയും സഞ്ചരിച്ചത്.
     ''നോക്കൂ'', ദൂരെനിന്ന് ദിനോസറുകളെപ്പോലെ ജാഥയായി വരുന്ന മണ്ണുമാന്തിയന്ത്രങ്ങളുടെ നേര്‍ക്ക് അഴകന്‍ കണ്ണയച്ചു. ശത്രുരാജ്യത്തോട് യുദ്ധംചെയ്യാന്‍ ഒരുങ്ങിയിറങ്ങിയ സൈന്യം പോലെ ഒരു കാഴ്ച.
    പൂവാലിക്ക് ഭയമായി: ''അയ്യോ, നമുക്ക് ഇവിടെനിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടണം''. മത്സ്യങ്ങള്‍ കുതിച്ചു.  യന്ത്രദിനോസറുകള്‍ മറ്റൊരു ഭാഗത്തുകൂടെ ഉരുണ്ട് പോയി. മീനുകള്‍ യാത്രതുടര്‍ന്ന് പാറക്കെട്ടുകളിലൂടെ സഞ്ചരിച്ച് വയലുകളുടെ നിരപ്പിലേക്കിറങ്ങി.
      വയലുകളിലെ സസ്യങ്ങളെല്ലാം  വെയിലില്‍ കത്തിക്കരിഞ്ഞിരുന്നു. മഴനനഞ്ഞ ചെടികള്‍ക്കിടയിലൂടെ മീനുകള്‍ മുന്നോട്ടുപോയി. ഒരു കൂവലിലുണ്ടായിരുന്ന മഴവെള്ളത്തില്‍ ഇത്തിരിനേരം വിശ്രമിച്ചു. കറുത്ത് കരിവാളിച്ച ഒരു മനുഷ്യന്‍ വയലിലേക്ക് കാലുകള്‍ നീട്ടിവെച്ച് വരമ്പില്‍ ഏകാകിയായി ഇരിക്കുന്നതുകണ്ട് മത്സ്യങ്ങള്‍ പ്രതീക്ഷയോടെ അങ്ങോട്ട് നീങ്ങി.  പൂവാലി ചോദിച്ചു: ''അല്ലയോ മനുഷ്യാ, ഞങ്ങള്‍ക്ക് ശൂലാപ്പ് കാവിലേക്കുള്ള വഴി പറഞ്ഞുതരാമോ?''
     അയാള്‍ കൈമലര്‍ത്തി: ''എനിക്കറിയില്ല കുഞ്ഞുങ്ങളെ. അങ്ങനെയൊരു കാവ് എവിടെയെങ്കിലും ഉള്ളതായി കേട്ടിട്ടില്ല'' അയാളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ശ്രദ്ധിച്ച് അഴകന്‍ അന്തിച്ചു. ''അങ്ങ് എന്തിനാണ് കരയുന്നത്?''
      കണ്ണുതുടച്ച് അയാള്‍ നെടുവീര്‍പ്പിട്ടു. ''ഞങ്ങളുടെ ജീവിതം ആകെ താറുമാറായിപ്പോയി കുഞ്ഞുങ്ങളേ. ഇക്കൊല്ലം ഇടവപ്പാതി പെയ്‌തേയില്ല. തുലാവര്‍ഷം എപ്പൊപ്പെയ്യും എന്നുമറിയില്ല. ഇന്ന് കാലത്ത് ഒരു മഴകിട്ടി. അത് ഏത് കണക്കിലാണ് എന്നറിയില്ല. കണ്ടോ, ഈ വയലുകളിലെല്ലാം ഞാന്‍ പണ്ട് മൂന്നുവിള കൃഷിചെയ്തിരുന്നു. ഇപ്പോള്‍ ഒരുവിള കൃഷിയും നടക്കാതായി. വിത്തിറക്കാനും കൊയ്യാനും പറ്റുന്നില്ല. കഴിഞ്ഞകൊല്ലം നെല്ല് വിളഞ്ഞുവന്നപ്പോള്‍ കാലംതെറ്റി വന്ന പെരുമഴയില്‍ എല്ലാം  ചീഞ്ഞുപോയി.''
      കൊച്ചുകുട്ടിയെപ്പോലെ അയാള്‍ വിങ്ങിക്കരയാന്‍ തുടങ്ങി. പൂവാലി സമാധാനിപ്പിച്ചു: ''ഇങ്ങനെ കരയല്ലേ. ദൈവം അങ്ങയെ കൈവിടില്ല.'' ആശയോടെ അയാള്‍ മുഖമുയര്‍ത്തി: ''ഇന്നിനി മഴ പെയ്യോ? അഞ്ചാറ് മഴ കിട്ടിയിരുന്നെങ്കില്‍ വിത്തിറക്കാമായിരുന്നു.''
     ''ഞങ്ങള്‍ക്ക് ഒന്നും പറയാനാവുന്നില്ല.''  ''നിങ്ങള്‍ എന്തിനാണ് ശൂലാപ്പ് കാവിലേക്ക് പോകുന്നത്?'' ''നെടുംചൂരി മത്സ്യങ്ങള്‍ മുട്ടയിടുന്ന സ്ഥലമാണത്!'' വീടിന് നേര്‍ക്ക് വിരല്‍ചൂണ്ടി അയാള്‍ കനിവോടെ പറഞ്ഞു: ''എന്റെ മകന്‍ ബലരാമന്‍ വീട്ടിലുണ്ട്. അവന് അറിയുമായിരിക്കും ശൂലാപ്പിലേക്കുള്ള വഴി. അവന്റെ കൈയിലെ യന്ത്രത്തില്‍ എല്ലാ വഴികളും ഉണ്ടെന്നാണ് പറയുന്നത്.'' മത്സ്യങ്ങള്‍ വീടിനുനേര്‍ക്ക് നീങ്ങി.
      ബലരാമന്‍ ഉമ്മറത്തിരിപ്പുണ്ട്. മുറ്റത്തേക്ക് കയറിനിന്ന് മത്സ്യങ്ങള്‍ ചോദിച്ചു: ''ചേട്ടാ, ശൂലാപ്പ് കാവിലേക്കുള്ള വഴി പറഞ്ഞുതരാമോ?'' കൈയിലെ മൊബൈലില്‍ ലയിച്ചിരുന്ന ബലരാമന്‍ മുഖമുയര്‍ത്തി. മുറ്റത്ത് മത്സ്യങ്ങളെ കണ്ട് ആഹ്ലാദത്തോടെ ചാടിയിറങ്ങിവന്ന് മൊെബെലില്‍ തുരുതുരാ ചിത്രങ്ങളെടുത്തു. മത്സ്യങ്ങളുടെ അരികെ കമിഴ്ന്നുകിടന്ന് ഒരു സെല്‍ഫിയുമെടുത്തു. മത്സ്യങ്ങള്‍ വീണ്ടും വഴി ചോദിച്ചപ്പോള്‍ ഒരുമിനിറ്റ് എന്നുപറഞ്ഞ് സെല്‍ഫിച്ചിത്രം ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമിട്ടു.
      ''രണ്ട് മത്സ്യങ്ങള്‍ക്ക് എന്താണ് വേണ്ടത്?'' ''ശൂലാപ്പ് കാവിലേക്കുള്ള വഴി.'' ''ശൂലാപ്പ് കാവോ? ഞാന്‍ കേട്ടിട്ടില്ലല്ലോ. നമുക്ക് നെറ്റില്‍ നോക്കാം. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടാത്ത ഏത് സ്ഥലമാണ് ഭൂമിയിലുള്ളത്?'' ബലരാമന്‍ യന്ത്രത്തിലേക്ക് നോക്കി അവന്റെ കണ്ണ് തള്ളിപ്പോയി. പെരുമഴ പോലെ വന്ന് വീഴുകയാണ് ലൈക്കുകള്‍. ഇന്നുവരെ തന്റെ ചിത്രങ്ങള്‍ക്ക് ഇത്രയും ലൈക്കുകള്‍ കിട്ടിയിട്ടില്ല.
       ''ചേട്ടാ കുറച്ച് വെള്ളം തരൂ. ഞങ്ങള്‍ ചത്തുപോകും'' ബലരാമന്റെ നെറ്റി ചുളിഞ്ഞു: ''അയ്യോ വെള്ളമോ? ഇവിടെ വെള്ളമില്ല മത്സ്യങ്ങളേ. അത്യാവശ്യത്തിന് ഞങ്ങള്‍ മിനറല്‍ വാട്ടര്‍ വിലകൊടുത്ത് വാങ്ങുകയാണ്'' ''അതെങ്കിലും കുറച്ച് തരൂ. അല്ലെങ്കില്‍...'' ബലരാമന്‍ ഓടിച്ചെന്ന് ഒരു പിഞ്ഞാണത്തില്‍ അല്പം ജലം കൊണ്ടുവന്നു. മീനുകള്‍ ചാടി വെള്ളത്തിലിരുന്നു.
        ബലരാമന്‍ വീണ്ടും സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞു. മത്സ്യങ്ങള്‍ അക്ഷമരായി: '' ഞങ്ങള്‍ക്ക് വഴി പറഞ്ഞുതരൂ'' അവന്‍ ഗൂഗിളില്‍ കയറി പരതാന്‍ തുടങ്ങി. ഒടുവില്‍ ശൂലാപ്പ് കാവ് തെളിഞ്ഞു. ''ഇതാ ശൂലാപ്പ് കാവ്'' കാവിന്റെ ആകാശദൃശ്യത്തിന് വേണ്ടത്ര വെളിച്ചമുണ്ടായിരുന്നില്ല. ''കാവിലേക്കുള്ള വഴിയാണ് ഞങ്ങള്‍ക്ക് വേണ്ടത്'' കുറേനേരം കൂടി സെര്‍ച്ച് ചെയ്തിട്ട് ബലരാമന്‍ പറഞ്ഞു: ''മത്സ്യങ്ങളെ, അങ്ങോട്ട് ഒരു വഴിയും ഇല്ലല്ലോ... ഒരു വഴിയും ഇല്ല എന്നാണ് ഗൂഗിള്‍ പറയുന്നത്''
        വിശ്വസിക്കാനാകാതെ അഴകനും പൂവാലിയും പരസ്പരം നോക്കി. ഒന്നുംമിണ്ടാനാവാതെ നിസ്സഹായരായി. അപ്പോള്‍, മുറ്റത്തിനരികിലെ കാലംതെറ്റിപ്പൂത്ത  കൊന്നമരത്തില്‍ കൂറ്റനൊരു കഴുകന്‍ താണുവന്നിരുന്നത് ബലരാമനോ മത്സ്യങ്ങളോ അറിഞ്ഞില്ല.  ഉത്സാഹത്തോടെ അവന്‍ ചോദിച്ചു. ''രണ്ട് മത്സ്യങ്ങളേ, ഞാനൊരു സെല്‍ഫി കൂടി എടുത്തോട്ടെ....

                          PDF DOWNLOAD

നിലനില്‍പിന്റെ ഓര്‍മപ്പെടുത്തല്‍

അജേഷ് കടന്നപ്പള്ളി
ഡോ. അംബികാസുതന്‍ മാങ്ങാടിന്റെ "രണ്ടു മത്സ്യങ്ങള്‍' ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥയാണ്. കവ്വായിക്കായലില്‍നിന്ന് വേനല്‍മഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക്ചെന്ന് അവിടത്തെ ശുദ്ധ ജലത്തില്‍ മുട്ടയിടാനൊരുങ്ങുന്ന അഴകന്‍, പൂവാലി എന്നീ നെടുംചൂരി മത്സ്യങ്ങളുടെ വിഹ്വലതകളെ പാരിസ്ഥിതികമായ പശ്ചാത്തലത്തില്‍ പങ്കുവയ്ക്കുകയാണ് "രണ്ടുമത്സ്യങ്ങള്‍'.
രണ്ടുമത്സ്യങ്ങളെ കൂടാതെ പുരാതനരൂപമുള്ള തവള, കിളികള്‍, എന്നീ കഥാപാത്രങ്ങള്‍ കൂടി ഈ കാഴ്ചയ്ക്ക് കരുത്തേകുന്നു. കവ്വായിക്കായലിലെ ഉപ്പുവെള്ളത്തില്‍ മുട്ടയിട്ടാല്‍ ചീഞ്ഞുപോകുമെന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയുന്ന ജലജീവിയാണ് നെടുംചൂരി മത്സ്യങ്ങള്‍. മാത്രമല്ല, ശത്രുക്കള്‍ മുട്ടതിന്നുമെന്നും അതിനറിയാം. അതുകൊണ്ടുതന്നെയാണ് മുട്ടയിടാനും കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്താനും ശൂലാപ്പ് കാവിനകത്തെ ജലാശയത്തിലേക്ക് വേനല്‍മഴ തുടങ്ങുമ്പോള്‍ കുന്നുകള്‍ ചാടിച്ചാടി കയറിപ്പോകുന്നത്. ""വേനല്‍മഴ തുടങ്ങുമ്പോള്‍ ശൂലാപ്പിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുമ്പോഴേക്കും കര്‍ക്കിടത്തിന്റെ മാരിപ്പെയ്ത്ത് തുടങ്ങും. ആ വെള്ളപ്പാച്ചിലില്‍ ശത്രുക്കളുടെ പിടിയില്‍പ്പെടാതെ അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ സുരക്ഷിതമായി പുഴയിലും പിന്നെ കായലിലും എത്തിക്കാം'' എന്ന അഴകന്റെ വാക്കുകള്‍ പൂവാലിക്ക് ധൈര്യവും ആത്മവിശ്വാസവും പകരുന്നുണ്ടെങ്കിലും പെയ്യാതെ പോകുന്ന വേനല്‍മഴ അവരെ ഉത്കണ്ഠപ്പെടുത്തുന്നു.
"ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും മഴകിട്ടാന്‍ പ്രാര്‍ഥിക്കുന്ന ഈ മീനിണകള്‍ ഭയക്കുന്നത് വംശങ്ങള്‍തന്നെ ഇല്ലാതായ മണ്ണന്‍ മുതലകളെയും നീര്‍നായ്ക്കളെയും മീന്‍കൊത്തികളെയുമല്ല മുട്ടയിടാന്‍ പോവുകയാണോ മുട്ടയിട്ട് കുഞ്ഞുങ്ങളെയുംകൊണ്ട് തിരിച്ചു വരികയാണോ എന്നൊന്നും പരിഗണിക്കാതെ തങ്ങളെ ഇരയാക്കുന്ന മനുഷ്യനെയാണ്. മലകയറ്റത്തിനിടയില്‍ മനുഷ്യരുടെ കാഴ്ചവട്ടത്തുനിന്നും രക്ഷനേടുന്ന രണ്ടു മത്സ്യങ്ങള്‍ കടുംപച്ച നിറമുള്ള നൂറ്റാണ്ടുകളുടെ പ്രായംതോന്നിക്കുന്ന വലിയ തവളയെ കണ്ടുമുട്ടുന്നു. "കാവിനകത്തെ ദേവിയുടെ ഗര്‍ഭപാത്രം പോലെയുള്ള ജലാശയത്തില്‍' പിറന്ന തന്നെ ബുദ്ധന്‍ അറിയാതെ ചവിട്ടിയതും സ്നേഹപൂര്‍വം തലോടി ക്ഷമാപണം നടത്തിയതും ചിരഞ്ജീവിയാക്കിത്തീര്‍ത്തതുമായ ഓര്‍മകള്‍ അഴകനും പൂവാലിയുമായി തവള പങ്കുവയ്ക്കുന്നു.
മനുഷ്യന്‍ മാത്രം ബാക്കിയാവുന്ന ആര്‍ക്കും മനസ്സിലാകാത്ത വികസന സങ്കല്‍പ്പത്തെ തവള പരിഹസിക്കുന്നു. ഭൂമിയുടെ ചോരപോലെ മെലിഞ്ഞ നീര്‍ച്ചാലിലൂടെ ശൂലാപ്പ് കാവിലെത്തുന്ന തവളയെയും രണ്ടുമത്സ്യങ്ങളെയും കാത്തിരിക്കുന്നത് സകാടായി നിറഞ്ഞുനിന്നിരുന്ന കാവിന്റെ ഓര്‍മപോലെ നാലഞ്ചു മരങ്ങള്‍ മാത്രം. അരുതാത്തതെന്തോ കണ്ട് ഭയന്ന് വിറയ്ക്കുന്നതുപോലെ കാട്ടുവള്ളികള്‍കൊണ്ട് അവ പരസ്പരം പൊത്തിപ്പിടിച്ചിരിക്കുന്ന' കാഴ്ചയാണ്. അവിടെ പകുതി കത്തിയെരിഞ്ഞ ബോധിവൃക്ഷത്തിനുമുകളില്‍ പാടിക്കൊണ്ടിരുന്ന പച്ചപ്പനങ്കിളിത്തത്തയാണ് കാവിനകത്തെ ജലാശയത്തിനു വന്നുചേര്‍ന്ന വിപത്തിനെക്കുറിച്ച് നിലവിളിച്ച് പാടികേള്‍പ്പിച്ചത്.
പാരിസ്ഥിതികമായ നിരവധി അസ്വാസ്ഥങ്ങളെ "രണ്ടു മത്സ്യങ്ങള്‍' പങ്കുവയ്ക്കുന്നു. കാലംതെറ്റിപെയ്യുന്ന മഴ മുതലകളുടെയും നീര്‍നായ്ക്കളുടെയും മീന്‍കൊത്തികളുടെയും അസാന്നിധ്യം, മനുഷ്യന്റെ ജൈവനീതിയില്ലായ്മ, ബാക്കിയായ കടുംപച്ച നിറമുള്ള ഏക തവള കാവിനുചുറ്റുമായി രാക്ഷസയന്ത്രങ്ങള്‍ പാറകള്‍ ഭക്ഷിക്കുന്നത്, മനുഷ്യന്റെ വികലമായ വികസന കാഴ്ചപ്പാട്, ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീര്‍ച്ചാലുകള്‍, കാടായി നിറഞ്ഞുനിന്നിടത്ത് കാടിന്റെ ഓര്‍മമാത്രമായി നാലഞ്ചു മരങ്ങളുടെ സാന്നിധ്യം പകുതി കത്തിയെരിഞ്ഞ ബോധിവൃക്ഷം, രാസവിഷം നിറഞ്ഞ കാവിനകത്തെ ജലാശയം എരിഞ്ഞുതീര്‍ന്ന കിളിയുടെ വംശങ്ങള്‍, എവിടെയങ്കിലും വെള്ളമുണ്ടാകുമെന്ന പ്രതീക്ഷ തുടങ്ങി പ്രകൃതിയുടെ സ്വാഭാവികമായ ജൈവതാളം ശിഥിലമാക്കുന്നതിന്റെ നിരവധി സൂചനകള്‍ "രണ്ടുമത്സ്യങ്ങളി'ലുണ്ട്.

                                     PDF DOWNLOAD

Monday, September 25, 2017

പൂതപ്പാട്ട്

പൂതപ്പാട്ടിന്റെ ഗ്രാഫിക് രൂപാന്തരം. ഗ്രാഫിക് നോവലുകളെക്കുറിച്ചുള്ള ചര്‍ച്ചയുമായി ബന്ധപ്പെടുത്തി കുട്ടികളെ പരിചയപ്പെടുത്താം
    
             Download PDF

      
പൂതപ്പാട്ട്

Sunday, September 24, 2017

കവിതയുടെ മൃത്യു‍ഞ്ജയം - സൂചനകള്‍


         വൈലോപ്പിള്ളി കവിതകളെ ആറ്റിക്കുറുക്കിയെടുത്ത നിരൂപണമാണ് ശ്രീ എം എന്‍ വിജയന്റെ 'കവിതയുടെ മൃത്യുഞ്ജയം'. വൈലോപ്പിള്ളി കവിതകളില്‍ നിന്നുള്ള ബിംബങ്ങളും വരികളും കൊണ്ട് സമൃദ്ധമാണ് ഈ നിരൂപണം. അവയിലെ ചില സൂചനകളെ ഇഴ പിരിച്ചെടുക്കാന്‍ സഹായകമായേക്കാവുന്ന ഒരു ശ്രമമാണ് ഈ പട്ടിക.


ലേഖനത്തിലെ സൂചന

കവിതയിലെ വരികള്‍

കവിതയുടെ പൂര്‍ണ്ണരൂപം PDF
കൊടിയ മീനച്ചൂടിന്റെ മാധുര്യം മാമ്പഴത്തിലുണ്ട്

തുംഗമാം മീനച്ചൂടാല്‍-
ത്തൈമാവിന്‍ മരതക-
ക്കിങ്ങിണി സൗഗന്ധിക-
സ്വര്‍ണ്ണമായ്‌ത്തീരും മുമ്പേ


മാമ്പഴം
കടലിനെ മഷിക്കുപ്പിയാക്കുന്ന ഒരു കുട്ടി ഇവിടെ എഴുതിക്കൊണ്ടേയിരിക്കുന്നു തുടുവെള്ളാമ്പല്‍പ്പൊയ്ക-
യല്ല,ജീവിതത്തിന്റെ
കടലേ കവിതയ്ക്കു
ഞങ്ങള്‍ക്കു മഷിപ്പാത്രം


പുതിയ കാഴ്ചപ്പാട്


ആകയാലൊറ്റയൊറ്റയില്‍ക്കാണു-
മാകുലികളെപ്പാടിടും വീണേ
നീ കുതുകമോടാലപിച്ചാലും
ഏകജീവിതാനശ്വരഗാനം




കന്നിക്കൊയ്ത്ത്




അതിനെസ്സൂക്ഷിപ്പു ഞാന്‍,
ആരെന്റെ വിധികര്‍ത്താ,-
വവനു നിവേദിപ്പാന്‍,
അവനു നിവേദിപ്പാന്‍ !


അവസാനത്തെ അശ്രുബിന്ദു
വിതയുടെയും കൊയ്ത്തിന്റെയും തത്വശാസ്ത്രം നിത്യവും ജീവിതം വിളയേറ്റി
മൃത്യു കൊയ്യും വിശാലമാം പാടം


* * * * * * * *


നിര്‍ദയം മെതിച്ചീ വിളവുണ്മാന്‍
മൃത്യുവിന്നേകും ജീവിതം പോലും












ന്നിക്കൊയ്ത്ത്
സത്യത്തിന്റെ സുന്ദരകലയ്ക്കെന്നുമൊരു വര്‍ണ്ണമേ പോരും ,ന്തിതിലേകസ്വര-
മാണെന്നോ ? സത്യത്തിന്റെ
സുന്ദരകലയ്ക്കൊരേ-
യൊരു ചായമേ പോരും !


ഭേരി




തനിക്ക് തുളച്ചു മാല കോര്‍ക്കാനുള്ളതാണ് മല മര്‍ത്ത്യനാഗ്രഹം
പര്‍വ്വതം നീല-
മുത്തുപോലെ തുളച്ചു
നൂല്‍ പാവാന്‍;


മല തുരക്കല്‍
തന്നിഷ്ടത്തിന് ചാലുകള്‍ കീറി തിരിച്ചുവിടാനുള്ളതാണ് പുഴ വന്‍ കരിംകള്ളിയാം കാളിന്ദി,നിന്നെ ഞാ-
നെന്‍ കരി കൊണ്ടു വലിച്ചിഴയ്ക്കും
ക്ലേശിച്ച കൈത്തൊട്ടില്‍ വെള്ളം ചുമക്ക നീ
കാശപ്പുല്‍ കണ്ടു ചിരിക്കും മട്ടില്‍






ജലസേചനം




നാട്ടിലെ നീരെല്ലാം നീരാവിയാക്കി,മഴക്കാറാക്കി കൂട്ടിവെച്ച് താഴെയുള്ളവര്‍ക്ക് വെള്ളം കൊടുക്കാത്ത ക്രൂരതയോടു പൊരുതുന്ന പ‍ഞ്ചമന്മാരെ വൈലോപ്പിള്ളി പാടിപ്പുകഴ്ത്തിയിട്ടുണ്ട്.
കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ-
പാഴ്‌മഞ്ഞുതിര്‍ത്തു ഹസിക്കയാം വിണ്ടലം
ഹാ കഷ്ടമെങ്ങനെ മര്‍ത്ത്യന്‍ സഹിക്കുമീ
മൂകപ്രകൃതി തന്നന്ധമാം ക്രൂരത ?


ഇപ്പെരും ക്രൂരതയോടു പോരാടുവോ-
രിപ്പൊഴും പുഞ്ചയ്ക്കു തേവുമീ വേട്ടുവര്‍ ;
പഞ്ചഭൂതങ്ങളോടങ്കമാടീടുമീ-
പ്പഞ്ചമരത്രേ പെരും പടയാളികള്‍















പടയാളികള്‍


കര്‍മ്മപൗരുഷം വേള്‍ക്കാതുള്ളൊരു നീതിച്ചൊല്ലേ
നിന്‍മട്ടില്‍ ദയാര്‍ഹയായ് വേറെയാരുള്ളൂ പാരില്‍ ?


ഇരുളില്‍
സ്വര്‍ഗം എന്ന ഭാവിയുടെ,ഭാവനയുടെ ചുംബനം ഏറ്റുവാങ്ങിയ ഒരു വര്‍ക്കത്തുകെട്ട താറാവിനെ,താറാവുകളുടെ പറ്റം അതിന്റെ പാട്ടുകാരനായി കണ്ടെത്തുന്നു ഭാവനയെക്കാള്‍ ഭംഗിയെഴും വന-
ദേവത പോലതിലൊരു കളഹംസി
സ്വര്‍ഗ സുഗന്ധിച്ചുണ്ടുകളാല്‍ തന്‍
കൊക്കിലുരുമ്മിച്ചുംബിക്കേ,
പുളകം പൂണ്ടവനൊന്നു തരിച്ചൂ
പുലരിത്താമരമലര്‍ പോലെ !








വര്‍ക്കത്തു കെട്ട താറാവ്
വയലില്‍ അവര്‍ കൊയ്യുമ്പോള്‍ വരമ്പിലിരുന്ന് പാടുന്നവന്‍-ആളുകളും തലമുറകളും ഏല്‍പ്പിച്ച ഈ പണി ചെയ്തുകൊണ്ടേയിരിക്കുന്ന ഒരു പാണനാണ്, പുള്ളുവനാണ്, പുലവനാണ് കവി പഴയൊരു പുള്ളുവനാണല്ലോ ഞാന്‍:
പായും കുടയും നെയ്യും, പിന്നെ-
പ്പല കൈവേലകള്‍ ചെയ്യും, പുഞ്ചകള്‍
കൊയ്യും കാലം കറ്റമെതിച്ചു കി-
തയ്ക്കും ഗ്രാമപ്പെണ്‍കൊടിമാരുടെ
കരളുകള്‍ തുള്ളാന്‍,കാലുകള്‍ നര്‍ത്തന-
കലവികള്‍ കൊള്ളാ,നഴകിയ നാടന്‍
കവിതകള്‍ പാടിയിരിക്കും ചാരേ
ഞാനും കയ്യിലെ വീണപ്പെണ്ണും
* * * * * *
വാക്കിനു വാക്കിനു പൊരുളിന്‍ മുത്തുക
-ളുതിരും പെരിയൊരു പുലവന്‍ ഞാന്‍: എന്‍-
കയ്യിലിരിക്കും വീണപ്പെണ്‍കൊടി
കലയുടെ സഖിയാം കന്നിപ്പെണ്‍കൊടി


















ഓണമുറ്റത്ത്






ഒഴുകിക്കൊണ്ടു നിലനില്‍ക്കുന്ന നദി-സരസ്വതിയുടെയും ചേറ്റുപുഴയുടെയും ഗതി
പ്രാകൃതതലം വിട്ടു
പണ്ടെങ്ങോ മറഞ്ഞന്തര്‍-
വാഹിനിയായിത്തീര്‍ന്ന
പാവന സരസ്വതി




സംസ്‌കൃതം
ജീര്‍ണ്ണത ചേറ്റില്‍ താഴുന്നൂ, പുഴ
പൂര്‍ണ്ണത നോക്കി പ്പായുന്നു


ചേറ്റുപുഴ
ചീവീടുകളുടെ കര്‍ക്കശവും നിശിതവുമായ സ്വരങ്ങളോടെ ഭൂഗര്‍ഭ കവിയായി വൈലോപ്പിള്ളി മറഞ്ഞിരിക്കുന്നു ഇന്നു,മെങ്കിലും പാടുന്നു, നീളേ
മണ്ണില്‍ നിന്നു മണ്ണട്ടകള്‍ ഞങ്ങള്‍,
സ്‌ഫീത' മിന്നി'ന്റെ രംഗത്തിലെങ്ങും
ഭൂതകാല പശ്ചാത്തല ഗീതം!
ചോരമണ്ണിലീ ഞങ്ങള്‍ തന്‍ സ്‌നേഹ
നീരുറവുകള്‍ നിന്നു തുള്ളട്ടേ !




ചീവീടുകളുടെ പാട്ട്
( കുടിയൊഴിക്കല്‍ ഏഴാം ഖണ്ഡം )
വെറ്റിലത്തരി ചവയ്ക്കുമ്പോള്‍ ഓര്‍മ്മകളുടെ സുഗന്ധത്തില്‍ കുളിക്കുന്നവന്‍ വെറ്റിലത്തരി പോലെ
ഞാനതു നുണയവേ
ചുറ്റിലും മഞ്ഞത്തൊരു
മാമ്പൂവിന്‍ മണം ചിന്നീ




മരണം കനിഞ്ഞോതി


ഭൂമി മുഴുവനായി വിഴുങ്ങി പെരുതായി തീര്‍ന്ന കടല്‍ പോലെ


ആ വിധമായിരമാണ്ടു വസന്തപ-
രാഗമണിഞ്ഞു പറക്കെ,പ്പെട്ടെ-
ന്നാഴി വളര്‍ന്നു മഹീതലമഹിമക
ളാകെ വിഴുങ്ങി മടങ്ങീപോലും




ഓണപ്പാട്ടുകാര്‍
അനേകം ജന്മങ്ങള്‍ ജീവിച്ച് ചുളിവുകള്‍ വീണ ഒരു മുഖം വൈലോപ്പിള്ളിക്കവിതയ്ക്കുണ്ട്. ഏറെ മുഖച്ചുളിവേലും ചീനയി-
ലേഴകള്‍ പുഞ്ചകള്‍ കാക്കുമിടങ്ങളില്‍


ഓണപ്പാട്ടുകാര്‍


തയ്യാരാക്കിയത് : രാജന്‍ കെ കെ
ഡോ.അംബേദ്കര്‍ ജി എച്ച് എസ് എസ്
കോടോത്ത്
കാസര്‍ഗോഡ്


                   Download PDF

https://drive.google.com/open?id=0B90GvvbdzcUzUmQ1NU1rMFUyN28



കുട്ടികളെ പരിചയപ്പെടുത്താന്‍ കുറെക്കൂടി വൈലോപ്പിള്ളി കവിതകള്‍ pdf രൂപത്തില്‍

സഹ്യന്റെ മകന്‍ 
ഊഞ്ഞാലില്‍
പെണ്ണും പുലിയും
എണ്ണപ്പുഴുക്കള്‍
ഹെഡ് മാസ്റ്ററും ശിഷ്യനും 
രാമനാഥന്‍ ഒരു ബാല്യാനുഭവം 

ദൈവദശകം - ശ്രീ നാരായണ ഗുരു

1914-ൽ ശ്രീ നാരായണ ഗുരു രചിച്ച ,മതാതീതമായ ഒരു ഈശ്വര സങ്കല്പം അവതരിപ്പിക്കുന്ന പ്രാർത്ഥനാ ഗീതമാണ് ദൈവദശകം.
വരികള്‍
ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം.      
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.      
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ.      
ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം.      
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.      
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും.      
നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.      
അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക.      
ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക.      
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.       


Audio Download

Thursday, September 21, 2017

മുത്തശ്ശി പാര്‍ലര്‍

കഥ - ബാലചന്ദ്രന്‍ എരവില്‍
ഫ്ലാറ്റില്‍ നിന്നും കുട്ടി,
കഥ കേള്‍ക്കാനായി കരഞ്ഞപ്പോൾ,
അച്ഛന്‍ അവനെ കൂട്ടി,
നഗരമധ്യത്തിലെ മുത്തശ്ശി പാര്‍ലറില്‍ എത്തി!
5000 രൂപ പ്രവേശന ഫീസ് നല്‍കി,
ശീതീകരിച്ചിരുന്ന മുറിയിലിരുന്ന്,
മുത്തശ്ശിക്കഥ കേട്ട് ആശ്വാസത്തോടെ ഫ്ലാറ്റിലേക്ക് മടങ്ങുമ്പോള്‍ അവന്‍ ചോദിച്ചു;
'അച്ഛാ ... അത് എന്റെ മുത്തശ്ശിയല്ലേ ?
അമ്മയെ സ്റ്റോറി ടെല്ലിംഗ് കമ്പനിക്ക് ചെറിയ തുകക്ക് കൈമാറിയതില്‍;
അപ്പോഴാണ് അയാള്‍ക്ക് കനത്ത നഷ്ടബോധം ഉണ്ടായത് !!

Monday, September 18, 2017

എം.എന്‍ .വിജയന്‍ വൈലോപ്പിള്ളിയെ വായിക്കുമ്പോള്‍

അധ്യാപകസഹായിയില്‍ തന്നിട്ടുള്ള ലേഖനം 

               വൈലോപ്പിള്ളിക്കവിതയുടെ ഏറ്റവും പ്രധാനപ്പെട്ട നിരൂപകൻ എം.എൻ.വിജയനാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. എം. എൻ. വിജയന്റെ നിരൂപണങ്ങളോട് ഇണങ്ങിയും പിണങ്ങിയും നീണ്ട മുപ്പത്തഞ്ചുവർഷം ജീവിക്കാൻ സാധിച്ചത് വൈലോപ്പിള്ളിയുടെ കാവ്യജീവിതത്തെ ഗൌരവതരമായി സ്വാധീനിച്ചിട്ടുണ്ട്. 'സഹ്യന്റെ മകൻ' നിരൂപണത്തോട് പ്രതികരിച്ചുകൊണ്ട് വൈലോപ്പിള്ളി എഴുതിയ 'കുട്ടിത്തേവാങ്ക്' എന്ന കവിത ഒരു നിരൂപണത്തോട് പ്രതികരിച്ചുകൊണ്ട് കവി സ്വന്തം കാവ്യാദർശം സംക്ഷേപിച്ച് അവതരിപ്പിച്ച ഉജ്ജ്വലമായ കവിതയാണ്. വിജയന്റെ സാഹിത്യനിരൂപണങ്ങൾ ഭാഷയുടെ നവീനതകൊണ്ടും ബിംബസമൃദ്ധികൊണ്ടും കവിതയെ വെല്ലുന്നു; അല്ലെങ്കിൽ കവിതയായി മാറുന്നു. ഇപ്രകാരം കവിതയായി മാറിയിട്ടുള്ള സാഹിത്യനിരൂപണങ്ങൾ വളരെ കുറച്ചുമാത്രമേ ഉള്ളൂ. വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾക്ക് എഴുതിയ കവിതയുടെ മൃത്യുഞ്ജയം എന്ന അവതാരിക ഇത്തരത്തിലുള്ളതാണ്. വൈലോപ്പിള്ളിക്കവിതയിൽ അടയിരുന്ന് വിരിയിച്ച മറ്റൊരു കവിതയാണ്, അത്.
എം.എന്‍.വിജയന്റെ നിരൂപണങ്ങള്‍ക്ക് പൊതുവില്‍ വെെലോപ്പിള്ളിക്കവിതയിലെ ആശയങ്ങളോടാണ് പഥ്യം. കവിതയുടെ ഭാഷ, സൌന്ദര്യാവിഷ്കരണരീതി, എന്നിവയിലൊന്നും ഈ നിരൂപണങ്ങള്‍ സമയം ചെലവഴിക്കുന്നില്ല. 'കവിതയുടെ മൃത്യുഞ്ജയം' എന്ന അവതാരികയില്‍ എന്തൊക്കെ ആശയങ്ങളാണ് കാച്ചിക്കുറുക്കി കാവ്യാത്മകമായി അവതരിപ്പിച്ചിട്ടുള്ളതെന്ന് നോക്കാം.
  • മാമ്പഴം എന്ന കവിത മലയാളകവിതയുടെ ചരിത്രത്തില്‍ നവീനമായ ഒരു ഭാവുകത്വത്തിന് ആരംഭം കുറിച്ചു. ഏത് വരണ്ട കണ്ണുകളേയും ഈറനാക്കുന്ന മീനച്ചൂടിന്റെ മാധുര്യം അതിനുണ്ടായിരുന്നു. അതുവരെയും കവിതാപാരമ്പര്യത്തില്‍നിന്നും മാറി ജീവിതത്തിന്റെ കടലിനെ മഷിക്കുപ്പിയാക്കിയാണ് ഈ കവി കവിതയെഴുതിയത്.
  • അനുഭവങ്ങളെ ചവച്ചരച്ച് തത്വചിന്തയാക്കി മാറ്റുന്ന കവിയാണ് വെെലോപ്പിള്ളി. അദ്ദേഹത്തിന് പ്രബോധകത്വം ഏറും.
  • ജീവിതത്തിന്റെ പാടത്ത് വിതച്ചതൊക്കെയും മൃത്യു കൊയ്തെടുക്കുന്നു. പുതിയവ നാമ്പെടുക്കുകയും വളരുകയും ചെയ്യുന്നു. ആയതിനാല്‍ മൃത്യുവിന് മുന്നില്‍ ദു:ഖിക്കാതെ ജീവിതത്തിന്റെ അനശ്വരതയെ വാഴ്ത്തുകയാണ് കവിയുടെ ധര്‍മ്മം. ഇതിനെ വിതയുടെയും കൊയ്ത്തിന്റെയും തത്വശാസ്ത്രം എന്നാണ് എം.എന്‍.വിജയന്‍ വിളിക്കുന്നത്.
  • വെെലോപ്പിള്ളിയുടെ മനസ്സില്‍ കവിതാശയം ഒരു കഥയുടെയോ സംഭവത്തിന്റെയോ രൂപത്തിലാണ് ഉടലെടുക്കുന്നത്. കോടതിവിചാരണപോലെ സംഭവങ്ങളെ വിസ്തരിക്കുന്നത് കവിതയുടെ പൊതുസ്വഭാവമത്രെ.
  • മനുഷ്യന്‍ ചെയ്യുന്ന പ്രവൃത്തിയോടാണ് വെെലോപ്പിള്ളിക്ക് താല്പര്യം. പ്രകൃതിയുടെ ക്രൂരതയോട് പൊരുതുന്ന പഞ്ചമന്മാരെ പാടിപ്പുകഴ്ത്തുകയാണ് തന്റെ കടമ എന്ന് വിശ്വസിക്കുന്ന കവിയാണ് വെെലോപ്പിള്ളി.
  • കവിത മരണത്തെ ജയിക്കുന്നു. കവികള്‍ തീര്‍ക്കുന്ന സൌന്ദര്യബോധമാണ് നവലോകനിര്‍മ്മിതിക്കുള്ള ഇന്ധനം. സരസ്വതീനദിയെപ്പോലെ കവിയുടെ നാദം കാലങ്ങളില്‍ പുനര്‍ജ്ജനിക്കും.
  • അനേകജന്മങ്ങളിലെ അനുഭവങ്ങള്‍കൊണ്ട് ചുളിവുകള്‍ വീണ മുഖമാണ് വെെലോപ്പിള്ളിയുടേത്. ലോകത്തിന്റെ വേദനമുഴുവന്‍ അത് സ്വന്തം വേദനയാക്കി മാറ്റിയിരിക്കുന്നു.

Sunday, September 17, 2017

കവിതയുടെ മൃത്യുഞ്ജയം

ഓം ത്രയംബകം യജാ മഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വ്വാരുക മിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്


ഇത്  മൃത്യുഞ്ജയ മന്ത്രം.

ആശയം

        ത്രയംബകനായ (കാലാതീതനായ ,ത്രയംബകം എന്ന വില്ലോടു കൂടിയ ,മുക്കണ്ണനായ) യജസ്സ് സ്വീകരിക്കുന്നവനായ, സുഗന്ധമുള്ളവനായ ,എല്ലാ അഭിവൃദ്ധിയും ഉണ്ടാക്കുന്നവനായ ,അല്ലയോ ഭഗവാനേ എന്റെ പ്രാണനെ വെള്ളരിക്കയെ വളളിയില്‍ നിന്നെ പോലെ ലൗകിക ലോകത്തു നിന്ന് മോചിപ്പിച്ച് അമൃതമായ മോക്ഷത്തില്‍ എത്തിക്കേണമേ. ഇതാണ് സാരം.
          മരണഭയത്തോടെ ശിവനെ ശരണം പ്രാപിച്ച മാര്‍ക്കണ് ഡേയനെ കാലന്‍ അഥവാ യമനില്‍ (കാലത്തിനനുസരിച്ച് അഥവാ യാമത്തിനനുസരിച്ച് നയിക്കുന്നവന്‍) നിന്ന് രക്ഷിച്ചതിനാല്‍ ശിവന്‍ മൃത്യുഞ്ജയനായി.

വൈലോപ്പിള്ളി കവിതയും മൃത്യുഞ്ജയമാണ്

           വൈലോപ്പിള്ളിക്കവിതയും കാലത്തെ കീഴടക്കി. മരവിപ്പിനെ ഉരുക്കി. പിണക്കത്തെ ഇണക്കമാക്കി.കയ്പ്പിനെ മധുരമാക്കി. മരണത്തെ ജീവിതമാക്കി. കവി ബാല്യകൗമാര യൗവ്വനങ്ങളിലൂടെ വാര്‍ദ്ധക്യത്തിലെത്തുന്നതും കവിതയിലൂടെ കാണാം. ഇതെല്ലാം എങ്ങനെ എന്ന് പരിശോധിക്കാം.

കാലത്തെ മെരുക്കിയ കവി
- കുട്ടിയായ കവി  ജീവിതാനുഭവങ്ങളുടെ തുറമുഖത്ത് ഇരിക്കുന്നു.
- അനുഭവക്കടലിനെ മഷിയാക്കി അതില്‍ ജീവിതപ്പേന മുക്കി എഴുതുന്നു.
- മാമ്പഴ മെന്ന കവിത കൊണ്ട് വരണ്ട വേനലിനെ മധുരിപ്പിച്ചു.കണ്ണുകളില്‍നിന്ന് തോരാമഴ പെയ്യിച്ചു.


Saturday, September 16, 2017

ഓണമുറ്റത്ത് ഒരു പഠനം

വൈലോപ്പിള്ളിക്കവിതകള്‍ ആലാപനം

 


കവിതയുടെ മൃത്യുഞ്ജയം എന്ന ലേഖനത്തില്‍ ധാരാളം വൈലോപ്പിള്ളിക്കവിതകള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.അവയില്‍ ചിലതിന്റെ ആലാപനങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്താന്‍ ഇതാ...

Audio Downloads

മാമ്പഴം
ഓണപ്പാട്ടുകാര്‍
ഓണപ്പാട്ടുകാര്‍ ആലാപനം 2 സീന
കന്നിക്കൊയ്‌ത്ത്
കാക്ക ആലാപനം രാജീവ് കാറല്‍മണ്ണ
കാക്ക ആലാപനം വിനോദ്കുമാര്‍
സഹ്യന്റെ മകന്‍
സഹ്യന്റെ മകന്‍ ആലാപനം മനോജ് പുളിമാത്ത്
സഹ്യന്റെ മകന്‍ ആലാപനം ആദ്യ ഭാഗം  സ്‌മിത പി മേനോന്‍
സഹ്യന്‍റെ മകന്‍ (അവസാനഭാഗം) അനഘ
ഓണമുറ്റത്ത് ആലാപനം സ്മിത പി മേനോന്‍
ഓണമുറ്റത്ത് ആലാപനം ഹരിപ്രദീപ്

കണ്ണീര്‍പ്പാടം
എണ്ണപ്പുഴുക്കള്‍
കയ്‌പവല്ലരി 
ഉജ്ജ്വലമുഹൂര്‍ത്തം
യുഗപരിവര്‍ത്തനം 
ഹെഡ്‌മാസ്റ്ററും ശി‍ഷ്യനും 
തുമ്പപ്പൂ

ഊഞ്ഞാലില്‍ ആലാപനം 1

ഊഞ്ഞാലില്‍ ആലാപനം 2
ഊഞ്ഞാലില്‍ ആലാപനം3
വിഷുക്കണി
വിഷുക്കണി ആലാപനം ലക്ഷ്മിദാസ്
വിഷുക്കണി ആലാപനം  പി വി കൃഷ്ണന്‍ കുറൂര്‍ 

ഇവനെക്കൂടി സച്ചിദാനന്ദന്‍ വൈലോപ്പിള്ളിയെക്കുറിച്ച് എഴുതിയ കവിത

ആലാപനം 1
ആലാപനം 2
ആലാപനം 3 


കുറെക്കൂടി വൈലോപ്പിള്ളിക്കവിതകള്‍

കാരാഗൃഹത്തില്‍ നിന്ന്
കുറ്റക്കാരന്‍
കൊന്നപ്പൂക്കള്‍
വനരോദനം
വിരഹത്തില്‍
മുടിനാര്
അരിയില്ലാഞ്ഞിട്ട്
ഓണം 
ചുംബനം
ജാതീ ജാതാനുകമ്പാ ഭവഃ
പന്തങ്ങള്‍
പിച്ചകപ്പൂ
വിദ്യാരംഭം
കുമാരകോകിലം
ചന്ദ്രന്റെ ചിരി
നര്‍ത്തകി
പ്രാര്‍ത്ഥന
മുത്തും പവിഴവും
വടക്കന്‍ പാട്ട്
വര്‍ഷാഗമനം
വസന്തം
വെള്ളിലവള്ളി
വേനല്‍ക്കൊരു മഴ
വേനല്‍പ്പച്ചകള്‍
സുല്‍ത്താനും കവിയും 
സ്വര്‍ണ്ണക്കൊടിമരം
ആറാട്ടുപുഴയില്‍ 
നിന്റെ ഹൃദയം
മീനുകള്‍
റൊമാന്റിക് ഭാവന
എഴുത്തച്ഛന്‍
കൈകേയി

Friday, September 15, 2017

മുക്തകങ്ങള്‍

മുക്തകം
 നാലുവരി അല്ലെങ്കിൽ ഒരു ശ്ലോകം കൊണ്ട് സമഗ്രമായ ഒരാശയത്തെ ആവിഷ്കരിക്കാൻ കഴിയുന്ന, ചമത്കാരഭംഗിയും അർഥസാന്ദ്രതയും ഭാവഗരിമയും ഉള്ള മനോഹരമായ ശ്ലോകങ്ങളെയാണ് മുക്തകങ്ങൾ എന്നു പറയുന്നത്. മുത്തുമണിപോലെ തിളക്കവും മൂല്യവുമുള്ളതാണ് ഈ ശ്ലോകങ്ങൾ. മുക്തം എന്നാൽ മറ്റൊന്നുമായി ചേർന്ന് നിൽക്കാത്തത് അഥവാ ഒറ്റപ്പെട്ടു (മുക്തമായി) നിൽക്കുന്നത് എന്നർത്ഥം.        
                   സംസ്കൃതസാഹിത്യത്തിൽ ഒരു പ്രത്യേക സാഹിത്യപ്രസ്ഥാനമായി ഇവ വളർന്നിരുന്നു. ഒരു പക്ഷേ വിവരണസ്വഭാവമുള്ള മഹാകാവ്യ രചനയേക്കാൾ ധന്യാത്മകവും ഭാവസ്വയം‌പര്യാപ്തവുമാണ് ഈ ഒറ്റശ്ലോകങ്ങൾ. ഇവ കവിയുടെ മാറ്റുരയ്ക്കാൻ പര്യാപ്തമാണ്. അസാധാരണമായ രചനാകൗശലം ഇതിനാവശ്യമാണ്. സവിശേഷ മുഹൂർത്തങ്ങളിൽ കവിക്കുണ്ടാകുന്ന അനുഭവത്തിന്റെ മനോഹരമായ ആവിഷ്കാരങ്ങളാണ് മുക്തകങ്ങൾ. ഒറ്റപ്പെട്ട് നിൽക്കുന്ന ഇവയുടെ അർത്ഥം പൂർണ്ണമായി മനസ്സിലാക്കണമെങ്കിൽ ഇവ പിറവികൊണ്ട സന്ദർഭങ്ങൾ കൂടി മനസ്സിലാക്കേണ്ടിവരും.
സംസ്കൃതത്തിൽ നിന്നാണ് മലയാളത്തിലേക്കും മുക്തകങ്ങൾ കടന്നു വന്നത്. മണിപ്രവാള പ്രസ്ഥാനത്തിലൂടെയാണ് ഇവ മലയാളത്തിൽ തഴച്ചത്. ലീലാതിലകം എന്ന മണിപ്രവാളഗ്രന്ഥം മുക്തകങ്ങളുടെ കലവറയാണ്. എന്നാൽ, മലയാളത്തിൽ മുക്തകങ്ങളുടെ സുവർണ്ണകാലം പിറന്നത് കൊടുങ്ങല്ലൂർ കളരിയില്ലൂടെയാണ്. പിൽക്കാലത്തെ കാല്പനിക കവികളും മുക്തകരചന നടത്തിയിരുന്നു. എന്നാൽ, ഭാവഗീതങ്ങളുടെ കടന്നുവരവോടെ മുക്തകങ്ങൾ ക്രമേണ ഇല്ലാതാകാൻ തുടങ്ങി.

പാഠപുസ്തകത്തിലെ മുക്തകങ്ങളുടെ ആലാപനം ജ്യോതിബായ് പെരിയാടത്ത് 




ചില മുക്തക ആലാപനങ്ങള്‍
ചേലപ്പറമ്പ് നമ്പൂതിരി
ശീവൊള്ളി
വിസി ബാലകൃഷ്ണപ്പണിക്കര്‍
ടി രാമന്‍
അത്തിപ്പറ്റ രവി