Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Friday, September 26, 2025

അന്നന്നത്തെ മോക്ഷം -പഠനക്കുറിപ്പുകൾ

 

 10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ അന്നന്നത്തെ മോക്ഷം എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...


നോട്സ് - സുരേഷ് അരീക്കോട്   

Suresh Areekode , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM


 


നോട്സ് - ആശ വി ടി

Asha V T, HST Malayalam,GHSS,Anchal East ,Kollam



നോട്സ് - HSS LIVE.GURU Blog 

ഇടിക്കാലൂരി പനമ്പട്ടടി: അനായകത്വത്തിന്റെ ആഖ്യാനങ്ങള്‍ -ജി ഉഷാകുമാരി

 

 പൊതുവായിരിക്കാന്‍ വെമ്പുന്ന കവിതകളാണ് പി.എന്‍.ഗോപീകൃഷ്ണന്റേത്അത്രതന്നെ സൂക്ഷ്മമായിരിക്കാനും മൂര്‍ത്തമായിരിക്കാനും അവയ്ക്കു ജാഗ്രതയുണ്ട്രക്തത്തിലെ ഓരോ കോശത്തെയും സ്പര്‍ശിക്കണമെന്നു റില്‍ക്കെ പറയുന്ന ജാഗ്രതയ്ക്കായി അനുഭവങ്ങളെ ഉറവയില്‍ നിന്ന് അധികം അകലാതെ 'ഒരു മാത്രയില്‍        ഒരു മാത്രയില്‍ കൂടുതല്‍അയാള്‍ മടിപിടിച്ച് അടയിരിക്കുന്നു മടിയരുടെ മാനിഫെസ്റ്റോ).  ഇക്കിളികള്‍ക്കും മിമിക്രികള്‍ക്കുമപ്പുറം അലഘുവായ കാവ്യസഞ്ചാരങ്ങളായി അവ 'ഇടിക്കാലൂരി പനമ്പട്ടടിയി'ല്‍ കാണാംവസ്തുക്കളുടെയും കാലത്തിന്റെയും അടിപ്പടവുകളിലേക്കും തിരിച്ചും ഭാവന നടത്തുന്ന തിരശ്ചീനവും ലംബവുമായ  അരിച്ചുനീങ്ങല്‍ പുതിയ ഒരു പൊതുവിടത്തെയാണ് തിരയുന്നത്. 'കൈപ്പുണ്യമുള്ള ഒരു അമ്മൂമ്മ'യെപ്പോലെ ജനത പാകം ചെയ്‌തെടുത്ത മൈതാനത്ത് (പനങ്ങാട് ഹൈസ്‌കൂള്‍ മൈതാനംഫുട്‌ബോളും ക്രിക്കറ്റും മാത്രമല്ല തര്‍ക്കോവ്‌സ്‌ക്കിയുടെയും ആയിരത്തിയൊന്നു രാവുകളുടെയുമൊക്കെ പലമ കവി കണ്ടെടുക്കുന്നത് അങ്ങനെയാണ്.'സമ്മര്‍ ഇന്‍ അള്‍ജിയേഴ്‌സി'ല്‍ രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ബാവോ ബാവോ മരത്തിന്റെ ചുവട്ടില്‍ നിന്നപ്പോളനുഭവിച്ച അതീത സംസ്‌കാരത്തിന്റെ സ്പന്ദനത്തെക്കുറിച്ച് കാമു എഴുതുന്നുണ്ട്.'പോളാടാക്കീസും''ജി.എല്‍.പി.സ്‌കൂള്‍ പാപ്പിനിവട്ട'വുമൊക്കെ തീര്‍ക്കുന്ന അനുഭവങ്ങളുടെ പൊതുമയും പലമയും കവിതയില്‍ സംസ്‌കാരചരിത്രത്തെ വായിച്ചെടുക്കുന്നു.

എങ്കിലും പുതിയകാലത്തെ സാമൂഹ്യജീവിതത്തെക്കുറിച്ചുള്ള സന്ദിഗ്ദ്ധതകളാണ്  കവിതകളെ കനമുള്ളതാക്കുന്നത്സ്വന്തമിടങ്ങളില്‍ തളക്കപ്പെട്ട് ഒറ്റതിരിഞ്ഞ വ്യക്തികളുടെ ഒരു കൂട്ടമെന്ന നിലക്കുള്ള  സാമൂഹികത തീര്‍ച്ചയായും എഴുപതുകളുടെയോ അതിനു മുമ്പുള്ളതിന്റെയോ തുടര്‍ച്ചയല്ലപ്രത്യാശയിലായിരിക്കുമ്പോഴും ഒറ്റപ്പെട്ടുപോകുന്നതിന്റെകൂട്ടത്തില്‍ കലരുമ്പോഴും വേറിട്ടുപോകുന്നതിന്റെ കൂടി കവിതകളായി അവ മാറുന്നത് അതുകൊണ്ടാണ്അതിന്റെ ഉറവ ഇത്തരത്തില്‍ ആത്മനിഷ്ഠം കൂടിയാണ്അത് ആഘോഷിക്കപ്പെടുന്നില്ലെങ്കിലുംപഴയതിനോടുള്ളകാല്പനികവും ഗൃഹാതുരവുമായ നഷ്ടബോധത്തേക്കാള്‍ അവയുടെ സാധ്യതകളെ ഭാവനയിലൂടെ പുതിയ മാനുഷികതയിലേക്ക് കൂട്ടിയിണക്കാനാണിവിടെ കവി ശ്രമിക്കുന്നത്.
                          സൂക്ഷ്മജനാധിപത്യത്തിന്റെ ഭാവനയിലാണ് പുതിയ മാനവികതയെക്കുറിച്ചുള്ള കവിതകള്‍ ഗോപീകൃഷ്ണന്‍ പണിതെടുക്കുന്നത്മണ്ടനും മടിയനും നുണയനും കോങ്കണ്ണനും കള്ളനും പേനുകളും ഒറ്റക്കുരങ്ങുമൊക്കെ തീര്‍ക്കുന്ന അപരലോകം അധികാരത്തിന്റെ സൂക്ഷ്മബോധങ്ങളെത്തന്നെ അഴിച്ചുപണിയുന്നുകാലത്തെ ദൈനംദിനത്തിന്റെ മാത്രകളിലേക്ക് ഇറക്കിനിര്‍ത്തുന്നുസ്ഥലത്തെ നമ്മുടെ ചുറ്റുവട്ടത്തേക്ക് വളഞ്ഞുപിടിക്കുന്നുസംസ്‌കാരത്തിന്റെ പെരുമാറ്റ ഇടങ്ങളില്‍ അവര്‍ കണക്കുതീര്‍ക്കുന്നു,നമ്മളെങ്ങനെ നമ്മളായെ'ന്ന് നമ്മളെക്കൊണ്ട് പറയിച്ചുകൊണ്ട്ആഖ്യാനസ്വരത്തില്‍ കടന്നുവരുന്ന സ്വാഭാവികമായ അഹംബോധത്തില്‍ നിന്നുപോലും മുക്തമായിക്കൊണ്ടാണിതു കവി സാധിക്കുന്നത്പുതുകവിതയുടെ പൊതുസ്വഭാവത്തില്‍ആഖ്യാനസ്വരത്തെ സംബന്ധിച്ച് ഇത്രമാത്രം വിഛേദം സാധിച്ച കവികള്‍ കുറവ്ആധുനികതയുടെ കാലത്തെ കവിയായ ആഖ്യാതാവില്‍ നിന്നും  പുതുകവി എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതിന്റെ ഉത്തരം ഒരു പക്ഷേ  കവിതകളുടെ കഥന പ്രമേയങ്ങളുമായി കൂടി ബന്ധപ്പെട്ടതാണ്. 'അസലുവിന്റെ ഇത്ത, 'ദാസിന്റെ അമ്മ', ' കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു', 'പെണ്‍സൂചി', 'വൃത്തം', 'അലക്ക്', 'നരഭോജനംതുടങ്ങിയ കവിതകളുടെ ഉള്ളടക്കത്തിലൂടെ വിശദീകരിക്കാന്‍ കഴിയുന്നതാണവആഖ്യാനസ്വരത്തിന്റെ വിഛേദമായി കണ്ടെടുക്കാന്‍ കഴിയുന്ന സ്‌ത്രൈണാനുഭവങ്ങളുടെ പരിചരണമാണ് പൊതുവെ അവയുടെ കാതല്‍.



'റസിഡൻ്റ് എഡിറ്ററി'ലെ ആക്ഷേപഹാസ്യം

 വെങ്കടേശ അയ്യങ്കാർ എന്ന മാധ്യമറിപ്പോർട്ടർക്ക് ഉണ്ടാകുന്ന സ്ഥാനമോഹമാണോ യഥാർത്ഥത്തിൽ ഈ കഥയിൽ ഉള്ളടങ്ങിയ ആക്ഷേപഹാസ്യം?

 മാധ്യമപ്രവർത്തനരംഗത്തുണ്ടാകുന്ന അധാർമ്മിക പ്രവണതകളാണ് വി.കെ.എൻ ഈ കഥയിൽ വിമർശന വിധേയമാക്കുന്നത്. അക്കൂട്ടത്തിൽ വെങ്കടേശ അയ്യങ്കാരുടെ സ്ഥാനമോഹവും ഉൾപ്പെടും. പക്ഷേ കഥയിലെ പ്രധാന ആക്ഷേപഹാസ്യം അതല്ല. വെങ്കടേശ അയ്യങ്കാർ പുണ്യതീർത്ഥ സ്വാമികളുടെ പത്രത്തിലെ  ഒരു ഇടത്തരം റിപ്പോർട്ടറാണ്. (ഇടത്തരം എന്ന പ്രയോഗം ശ്രദ്ധിക്കുക) അയാൾക്ക് ചീഫ് റിപ്പോർട്ടർ ആകണം. എന്നാൽ ഉടമ അയാൾക്കു വാഗ്ദാനം ചെയ്യുന്നത് റസിഡൻ്റ് എഡിറ്റർ സ്ഥാനമാണ്.

എന്താണ് റസിഡൻ്റ് എഡിറ്റർ ?

അനേകം എഡിഷനുകളുള്ള ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിലെ ആസ്ഥാനത്തല്ലാതെ, ഏതെങ്കിലും എഡിഷനിൽ നൽകുന്ന എഡിറ്ററുടെ  ഫുൾ ചാർജാണ് റസിഡൻ്റ് എഡിറ്റർ. അവിടെ അയാൾക്കു കീഴിലാണ് എല്ലാ റിപ്പോർട്ടർമാരും. ഇവിടെ ചീഫ് റിപ്പോർട്ടർ ആകാനേ വെങ്കടേശ അയ്യങ്കാർ മോഹിച്ചിട്ടുള്ളൂ. അയാളുടെ ആഗ്രഹത്തിനും അപ്പുറത്തുള്ള സ്ഥാനമാണ് ഉടമ അയാൾക്കു വാഗ്ദാനം ചെയ്യുന്നത്. എന്തുകൊണ്ട്? ഇവിടെയാണ് യഥാർത്ഥ ആക്ഷേപഹാസ്യം.

ഒരു മാധ്യമപ്രവർത്തകനുണ്ടാകേണ്ട യോഗ്യത എന്താണ്?

സാമൂഹിക പ്രതിബദ്ധത ?

ഭാഷാസ്വാധീനം?

നിരീക്ഷണ പാടവം?

നീതിബോധം?

സത്യസന്ധത ?

സാമൂഹിക പ്രവണതകളെ വിശകലനം ചെയ്യാനുള്ള കഴിവ്?

ജനപക്ഷ രാഷ്ട്രീയം?

.........

 ഇതൊന്നുമല്ല. പൂണ്യതീർത്ഥസ്വാമികൾ പറയുന്നത് അയാൾ പ്രത്യുൽപന്നമതിയും കൊതിയനും ആണെന്നാണ്. അതുകൊണ്ട് വെങ്കിടേശ അയ്യങ്കാർക്ക് ആജീവനാന്ത പ്രമോഷൻ നൽകുന്നു.

ഇനി എന്താണ് ഈ റിപ്പോർട്ടർ കാണിച്ച പ്രത്യുൽപന്ന മതിത്വം?

തനിക്കു നേരെ കുരച്ചു ചാടിയ കൂറ്റൻ അൾസേഷൻ പട്ടിയെ ഉടുമുണ്ട് കൊണ്ട് അഴിച്ച്  നേരിടുന്നു.

പട്ടി വെങ്കടേശൻ്റെ വസ്ത്രം ഇഞ്ചിഞ്ചായി കടിച്ചു കീറുമ്പോഴുള്ള പ്രകടമായ ഹാസ്യത്തിനപ്പുറം തത്ക്കാല രക്ഷയ്ക്കാണ് വെങ്കിടേശൻ അങ്ങനെ ചെയ്യുന്നതെങ്കിൽ പോലും , തനിക്കു നേരെ വരുന്ന അക്രമണത്തെ ഉടുമുണ്ടഴിച്ചും നേരിടാൻ തയ്യാറുള്ള ലജ്ജയില്ലായ്മ ഒരു മാധ്യമപ്രവർത്തകൻ്റെ പ്രത്യുത്പന്ന മതിത്വവും യോഗ്യതയുമായി മാറുന്നു എന്നതാണ് ഇവിടുത്തെ യഥാർത്ഥ ഹാസ്യം.

ഉടുമുണ്ടില്ലാതെ ഉടമയുടെ   മുന്നിൽ പ്രത്യക്ഷപ്പെടാൻ നാണക്കേട് തോന്നാത്ത, സ്ഥാനലബ്ധിക്കായി ഏതു അപകടത്തെയും നേരിടാൻ തയ്യാറാവുന്ന മാധ്യമപ്രവർത്തകനെ കൊതിയൻ എന്ന വിശേഷണവും യോഗ്യതയും നൽകുന്ന പത്ര ഉടമകൾക്കു നേരെയാണ് യഥാർത്ഥ വിമർശനം.ചുരുക്കത്തിൽ നമ്മുടെ ഫോക്കസ് വെങ്കിടേശ അയ്യങ്കാറിൽ നിന്നു പോകരുത്; അത് പുണ്യതീർത്ഥ സ്വാമികളിലേക്കു കൂടി ചെന്നെത്തണം എന്നു സാരം.



റസിഡന്റ് എഡിറ്റർ -പഠനക്കുറിപ്പുകൾ

 

10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ റസിഡന്റ് എഡിറ്റർ എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...


നോട്സ് - സുരേഷ് അരീക്കോട്   

Suresh Areekode , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM


 


നോട്സ് - ആശ വി ടി---

Asha V T, HST Malayalam,GHSS,Anchal East ,Kollam


നോട്സ് - HSS LIVE.GURU Blog

 


നോട്സ് - സുമേഷ് കെ എം

Sumesh K M , HST Malayalam ,RGMHSS Mokeri, Kannur

മാതൃഭാഷ നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി - പഠനക്കുറിപ്പുകൾ

 

 10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ മാതൃഭാഷ നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...


നോട്സ് - ആശ വി ടി

Asha V T, HST Malayalam,GHSS,Anchal East ,Kollam

നോട്സ്


നോട്സ് - HSS LIVE.GURU Blog

 

നമ്മെ വിഴുങ്ങുന്ന മൌനം – പ്രകാശ് രാജ് -കുറിപ്പ്


 


സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ - പഠനക്കുറിപ്പുകൾ

 10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...


നോട്സ് - ആശ വി ടി

Asha V T, HST Malayalam,GHSS,Anchal East ,Kollam


നോട്സ് - അരുൺകുമാർ പി

P Arun Kumar, HST Malayalam,SKMJHSS Kalpetta,Wayanad


നോട്സ് - HSS LIVE.GURU Blog

 

 

Thursday, September 25, 2025

കഥകളതിമോഹനം പഠനക്കുറിപ്പുകൾ

ഒരിടവേളയ്ക്കു ശേഷം പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനക്കുറിപ്പുകൾ ഇന്ന് മുതൽ പോസ്റ്റ് ചെയ്തു തുടങ്ങുകയാണ്. ഈ പഠനക്കുറിപ്പുകൾ തയ്യാറാക്കിയ പ്രഗത്ഭരായ അധ്യാപകസുഹൃത്തുക്കൾക്ക് നന്ദി, നമോവാകം.....


10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ കഥകളതിമോഹനം എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...


നോട്സ് - സുരേഷ് അരീക്കോട്   

SURESH AREEKODE , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM


 


നോട്സ് - ആശ വി ടി---

Asha V T, HST Malayalam,GHSS,Anchal East ,Kollam


നോട്സ് - അരുൺകുമാർ പി

P Arun Kumar HST Malayalam,SKMJHSS Kalpetta,Wayanad


നോട്സ്


 

 


Saturday, February 15, 2025

കേരളത്തിൽ രണ്ട് പേർ മാത്രം സംസാരിക്കു ന്ന ഭാഷ

 👉കാസർകോട്, കണ്ണൂർ ജില്ലകളിലെ ചക്ലിയ വിഭാഗം ഉപയോഗിച്ചിരുന്ന ഭാഷയാണ് മാദിക ഭാഷ (Madhika language). ഇന്ന് ഈ ഭാഷ അറി യാവുന്നവരായി ശേഷിക്കുന്നത് രണ്ട് പേർ മാത്രം. കൂക്കാനത്തെ  കെ.പി നാരായണനും, സഹോദരി രാജാറാണിയും. തുളുവും, തെലുഗും, തമിഴും, മലയാളവും കലർന്നതാണ് മാദിക ഭാഷ. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും നിറഞ്ഞതാണ് ഇവരുടെ ജീവിതക്രമം.

ആന്ധ്രപ്രദേശിന്റെയും, കർണ്ണാടകയുടെയും അതിർത്തിയിലെ കുന്നും പുറങ്ങളിൽ താമസിച്ച് വന്നിരുന്ന മാദികർ (ചക്ലിയർ) എന്ന പേരിൽ അറിയപ്പെടുന്ന ഗോത്ര വർഗം നൂറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിലെ മലബാർ ഭാഗത്തേയ്ക്ക് പാലായനം ചെയ്ത് കരിവെളളൂർ - കണ്ണൂർ ഭാഗങ്ങളിൽ താമസമാക്കുകയായിരുന്നു.

ലിപിയില്ലാത്ത ഭാഷയാണ് കേരളത്തിൽ പിറന്ന മാദിഗ. പലായനം ചെയ്തു വന്ന ഗോത്രജനത മലയാളവുമായി കൂട്ടിക്കെട്ടി സൃഷ്ടിച്ചതാണിത്. തെലുങ്ക്, തുളു, കന്നട, മലയാളം എന്നിവയുടെ മിശ്രിതം. ഈ സങ്കരഭാഷ അറിയില്ലെങ്കിലും കന്നടക്കാർക്കും മലയാളികൾക്കും മനസ്സിലാക്കിയെടുക്കാൻ സാധിക്കും, കന്നടയുടെ പഴയ രൂപമായ ഹവ്യക കന്നടയാണ് മാദിഗയെ പ്രധാനമായും സ്വാധീനിച്ചത്.

സവർണർ തീണ്ടാപ്പാടകലെ മാറ്റിനിർത്തിയ ഭൂതകാലത്തില്‍ നിന്നാണ്  ഈ ഭാഷയുടെ തുടക്കം. താമസിച്ചിരുന്ന കൂര പോലും ദൃഷ്ടിയിൽ പതിയരുത്. അതുകൊണ്ടാവണം ആ ശേഷിപ്പുകൾ പേറാൻ പുതിയ തലമുറ തയ്യാറാകാത്തത്. ചത്ത കന്നുകാലികളെ തണ്ടിൽ കെട്ടി തൂക്കിയെടുത്തു കൊണ്ടുവന്ന് തൊലിയുരിയും. ആ ഇറച്ചി ആഹാരമാക്കും. കാലികളുടെ തോലുകൊണ്ടു ചെരിപ്പുണ്ടാക്കും. സവർണ വിഭാഗങ്ങളുടെ വിവാഹം, ചാവടിയന്തിരം എന്നിവയുടെ ഭാഗമായി നടക്കുന്ന സദ്യയിൽ പങ്കെടുക്കാൻ അവകാശമില്ലാതിരുന്ന കെട്ട കാലം ഇവർക്ക് നീറുന്ന ഓർമയാണ്.

അഞ്ചാം വയസിൽ കല്യാണം പറഞ്ഞു വെക്കും. ചെക്കനും കുടുംബത്തിനും പെണ്ണിനെ ഇഷ്ടപ്പെട്ടാൽ അവിടെ നിന്നും ഭക്ഷണം കഴിക്കും. ഭക്ഷണം കഴിക്കാതെ പോയാൽ പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്നാണ് അർഥം. ഇഷ്ടപ്പെട്ടാൽ പിന്നെ ആ പെൺകുട്ടിയെ വേറെ ആരും കല്യാണം കഴിക്കില്ല. ഇതിനിടയിൽ വരൻ മരിച്ചാൽ അവൾ കന്യകയായി തുടരും. ജനനം മുതല്‍ മരണം വരെയുള്ള കാലത്ത് അനുഭവിച്ച് തീർക്കാൻ ഈ സമുദായത്തിനുണ്ടായിരുന്നത് ഇനിയും കാലം മായ്‌ച്ചുകളയാത്ത ആചാരങ്ങളാണ്.

 

അവർ പ്രത്യേക കോളനികളായി താമസിച്ചിരുന്നത് കൊണ്ട് മാത്രം അവശേഷിച്ച ഭാഷയാണ് അത്. ഇപ്പോൾ കോളനികൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറയിലെ കുട്ടികൾ ആരും തന്നെ മലയാളമല്ലാതെ മറ്റു ഭാഷ സംസാരിക്കുന്നില്ല. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്ത ആളാണ് കെ പി നാരായണൻ എന്ന് പറയുന്ന വ്യക്തി. ചുണ്ണാമ്പ് ഉണ്ടാക്കി വിൽക്കലാണ് ഇദ്ദേഹത്തിന്റെ ജോലി.

കെ.പി.നാരായണന് ഇപ്പോൾ   വയസ് 87. കൂടെ മിണ്ടാനും പറയാനും സ്വന്തം ഭാഷ അറിയുന്ന ഒരാൾ  സഹോദരന്റെ മകൾ 68 കാരി രാജപു ത്രി. ''നാമികീ മാത്ര ഹോതിദന്തി"" ഇപ്പോൾ ആരും നമ്മുടെ ഭാഷ പറയുന്നില്ല. വിഷമത്തോടെ നാരായണൻ പറഞ്ഞു. സ്വന്തം മകളെപ്പോലെയാണ് നാരായണന് രാജപുത്രി. മാതാവിനെപ്പോലെയാണ് മാദിഗ ഭാഷ. നാരായണനും, രാജപുത്രിയുമല്ലാതെ മറ്റാരുമില്ല ഈ ഭാഷ അറിയാവുന്നവരായി. ഇവരോടൊപ്പം ഈ ഭാഷയും ഇല്ലാതാവും. ഈ സമുദായത്തിൽ അവശേഷിക്കുന്നവരെല്ലാം പൂർണമായി മലയാളികളായി.

            നാരായണൻ എപ്പോഴും രാജപുത്രിയോട് മാദിഗ ഭാഷയിൽ സംസാരിക്കും. മറുപടി മലയാളത്തിലായാൽ നാരായണന് ദേഷ്യം വരും. കലഹത്തിനൊടുവിൽ അച്ഛനും മകളും വീണ്ടും മാതൃ ഭാഷയിലൂടെ സ്‌നേഹം കൈമാറും. മണ്ണിന്റെ അമ്ലാംശം അകറ്റുന്നതിനുള്ള കുമ്മായം തലച്ചുമടായി കൊണ്ടുനടന്ന് വിറ്റാണ് നാരായണൻ ജീവിക്കുന്നത്. തിരുവെങ്കിട്ടാരമണയുടെയും, മാരിയമ്മയുടെയും ഭക്തരാണ് ഇവർ. ക്ഷേത്രോത്സവത്തിന് മരിച്ചുപോയവരുടെ ആത്മാക്കൾ ഒരാളിൽ ആവേശിച്ച് മാദിഗ ഭാഷയിൽ സംസാരിക്കുന്ന ആചാരമുണ്ടായിരുന്നു.പണ്ട് മാദിഗയിലാണ് പലരും മിണ്ടിയിരുന്നത്. അയിത്തക്കാരായതിനാൽ അവരോട് മറ്റുള്ളോരൊന്നും മിണ്ടൂല. പിന്നീട് നാട്ടുകാരുമായി ഇടപെട്ട് ഈ ഭാഷയിലെ വാക്കുകളെല്ലാം മറന്നുപോയി. പുതിയ തലമുറ അവരുടെ ഭാഷകൊണ്ട് തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.

ഉത്തരകേരളത്തില്‍ കുമ്പളയും, കാഞ്ഞങ്ങാ , കാസർകോടും കരിവെള്ളൂരും ചെറുവത്തൂ രും വരെ മാദിക ഭാഷയുടെ വേരുകളുണ്ടായിരു ന്നു. പക്ഷേ നാരായണനും സഹോദരി രാജാ റാണിയും പറഞ്ഞ് അവസാനിപ്പിക്കുന്നതോടെ മാദിക ഭാഷ വിസ്‌മൃതിയിലേക്ക് മറയും. ഒരു ഭാഷ കൂടി മരിക്കുന്നു.

ഇങ്ങനെ ധാരാളം ഭാഷകൾ  മനുഷ്യരോടൊപ്പം മണ്ണടിഞ്ഞിട്ടുണ്ട് .കഴിഞ്ഞ വർഷം മരണപ്പെട്ട ക്രിസ്റ്റീന കാൽഡറോൺ എന്ന മുത്തശ്ശിയോടെ തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിലെ യാഗൻ ഗോത്ര ഭാഷയാണ് ലോകത്ത് നിന്ന് ഇല്ലാതായത്  .

 



Friday, June 7, 2024

ആനഡോക്‍ടർ നോവൽ വായിക്കാം


 


വായനയെ തീര്‍ഥാടനമാക്കുന്ന ഒരു കൃതി. കാട്ടാനകള്‍ തുമ്പിക്കെ ഉയര്‍ത്തി ആദരിക്കുന്ന, കണ്ണും കാതും വാലും ഉടല്‍ മുഴുവനും സ്‌നേഹമായി രൂപാന്തരപ്പെടാന്‍ ചെന്നായ്ക്കക്കളെപ്പോലും പ്രേരിപ്പിക്കുന്ന, ഒരു പുഴുവിനെ കൈയിലെടുത്ത് ആ ഓമന ഉടലിനോട് കുശലം പറയുന്ന, ഒരു മഹാമനസ്സിലേക്ക് അനുവാചകനെ ഉയര്‍ത്തുന്ന, മനുഷ്യത്വത്തെക്കാള്‍ വലിയ ചിലതുണ്ടെന്ന് വിചാരിപ്പിക്കുന്ന ഒരു കൃതി. വിസ്മയിക്കാനും പ്രചോദിതനാകാനും പിന്തുടരാനും സംവദിക്കാനും തിരുത്താനും അര്‍ഹമായ ഒരു നിത്യസാന്നിധ്യത്തെ എന്നേക്കുമായി മലയാളിക്ക് തരുന്ന ഒരു രചന. സകല ജീവജാലങ്ങളിലെയും പ്രാണനെ സുഖപ്പെടുത്തുന്ന ഒരു യഥാര്‍ഥ വൈദ്യന്‍, ക്രിസ്തുവിനെയോ ബുദ്ധനെയോ ഗാന്ധിയെയോ ഗുരുവിനെയോ വൈദ്യനെന്നു പറയുമ്പോള്‍ ആരുടെ ഛായ അവരില്‍ പതിഞ്ഞിരിക്കുന്നുവോ ആ ഛായ പതിഞ്ഞ ഒരാളെ നമുക്ക് തരുന്ന ഒരു നായകശില്പം. മാനുഷികമായ സകല പോരായ്മകളും നാട്ടില്‍ അഴിച്ചുവെച്ച അക്കമഹാദേവിയെപ്പോലെ നഗ്‌നയായി കാട്ടിലേക്കു വരൂ എന്ന ഈ അതിശയപുസ്തകം ക്ഷണിക്കുന്നു. 'കാട്ടിലേക്കുള്ള ഈ തീര്‍ഥാടനത്തിനുശേഷം എനിക്കു കാട് പഴയ കാടല്ല.' 'ഉന്നതമായ അര്‍ഥത്തില്‍ കാട് കാട്ടുന്ന നോവല്‍.'

 




Thursday, June 6, 2024

ചണ്ഡാലഭിക്ഷുകി - കേസരി ബാലകൃഷ്ണ പിള്ള

 1950 ൽ ശാരദാ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച ആശാൻ സ്മാരക ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കേസരി ബാലകൃഷ്ണ പിള്ളയുടെ ചണ്ഡാലഭിക്ഷുകിയെക്കുറിച്ചുള്ള   ലേഖനം


                   DOWNLOAD PDF

ചണ്ഡാലഭിക്ഷുകി കവിത പൂർണ്ണരൂപം

സുകൃതഹാരങ്ങൾ എന്ന കവിതാഭാഗത്തിന്റെ പൂർണ്ണരൂപം 


  വിക്കി ഗ്രന്ഥശാലയിൽ വായിക്കാം

Download PDF

'ചണ്ഡാലഭിക്ഷുകി'യെ വിഗ്രഹിക്കുവതെങ്ങനെ?_അജു കെ. നാരായണൻ

 കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമായ "ചണ്ഡാലഭിക്ഷുകി'ക്ക് നൂറ് വയസ്സായിരിക്കുന്നു. കേരളത്തിലെ ഗ്രന്ഥ / വായനശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റു സാംസ്‌കാരികസമിതികളും ഈ കൃതിയെക്കുറിച്ച് ചർച്ച നടത്തിവരികയാണ്. കേരളചരിത്രത്തോടും സമകാലിക സന്ദർഭത്തോടും ചേർത്തുവെച്ച് ഒരു കാവ്യവും കവിയും വീണ്ടും ചർച്ച ചെയ്യപ്പെടുന്നുവെന്നത് സാർത്ഥകവൃത്തിയാകുന്നു.

ചണ്ഡാലഭിക്ഷുകി എന്ന കാവ്യവിഗ്രഹം

മലയാളകവിതയിൽ കാല്പനികവസന്തത്തിനു തുടക്കം കുറിച്ച കവികളിൽ ഒരാളായ കുമാരനാശാന്റെ രചനകൾ കേരള സമൂഹത്തിൽ വിവിധ പരിവർത്തനങ്ങൾ വരുത്താൻ സഹായകരമായിട്ടുണ്ട്. ബുദ്ധമതത്തിന്റെ ആശയാവലികളോട് ആധമർണ്യം പുലർത്തിയ അദ്ദേഹം ബുദ്ധമതപശ്ചാത്തലത്തിൽ ഏതാനും കൃതികൾ രചിച്ചിട്ടുണ്ട് - ചണ്ഡാലഭിക്ഷുകി, കരുണ എന്നിവ. ശ്രീബുദ്ധചരിതം എന്ന പേരിൽ "ലൈറ്റ് ഓഫ് ഏഷ്യ' എന്ന ഇംഗ്ലീഷ് കാവ്യത്തിന്റെ പരിഭാഷയും ആശാൻ നിർവഹിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കേരളത്തിന്റെ സാമൂഹ്യാവസ്ഥയോടുള്ള സവിശേഷപ്രതികരണമാണ് "ചണ്ഡാലഭിക്ഷുകി' എന്ന കൃതി. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനും ശ്രീബുദ്ധൻ പരത്തിയ ജ്ഞാനപ്രകാശത്തിന്റെ സംക്ഷേപണത്തിനുമായാണ് ഇത്തരമൊരു രചനയ്ക്ക് ആശാൻ മുതിർന്നത്. 1922-ലാണ് അദ്ദേഹം "ദുരവസ്ഥ' രചിക്കുന്നത്. തുടർന്ന് ഇതേ വർഷംതന്നെ "ചണ്ഡാലഭിക്ഷുകി'യും എഴുതി പ്രസിദ്ധീകരിച്ചു. ദുരവസ്ഥയുടെ സഹോദരിയാണ് ചണ്ഡാലഭിക്ഷുകി എന്ന് ആമുഖത്തിൽ കവി സൂചിപ്പിക്കുന്നുണ്ട്.

Sunday, May 26, 2024

ആശാൻകവിത തീണ്ടിയ ജാതീയബോദ്ധ്യങ്ങൾ _പി.എസ്.വിജയകുമാർ

 


കുമാരനാശാന്റെ ചരമശതാബ്‌ദി വർഷത്തിൽ 'ചണ്ഡാലഭിക്ഷുകി'യെ മുൻനിറുത്തി കവിയുടെ നിലപാടുകളിലൂടെ ഒരു അന്വേഷണം

 


Download PDF

Monday, May 20, 2024

9 മലയാളം പാഠപുസ്തകം & അധ്യാപക സഹായി

9 ാം ക്ലാസ്സിലെ  മലയാളം പാഠപുസ്തകങ്ങളും   അധ്യാപകസഹായികളുടെ ആദ്യ യൂണിറ്റുകളും പോസ്റ്റ് ചെയ്യുന്നു.

 

 കേരള പാഠാവലി  പാഠപുസ്തകം 

Download 

കേരള പാഠാവലി അധ്യാപക സഹായി   ( യൂണിറ്റ് 1,2)

Download

 

 അടിസ്ഥാന പാഠാവലി  പാഠപുസ്തകം 

Download

 

 അടിസ്ഥാന പാഠാവലി അധ്യാപക സഹായി   ( യൂണിറ്റ് 1)

Download

 


സ്വാഗതം

 പുതിയ അധ്യയനവർഷത്തിലേക്ക് എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്വാഗതം.

 ഈ വർഷം  മാറിയ ഒൻപതാം ക്ലാസ്സിലെ പാഠപുസ്തകം, അധ്യാപക സഹായികൾ, പഠനക്കുറിപ്പുകൾ, അധിക വായനാ സാമഗ്രികൾ തുടങ്ങിയവ വരും ദിനങ്ങളിൽ പ്രതീക്ഷിക്കാം. 

    ഇത്തരം സാമഗ്രികൾ  hsmalayalamresources@gmail.com എന്ന Email Address ലോ  9961241032 എന്ന Whatsapp Number ലോ അയച്ചു തന്നാൽ ബ്ലോഗിൽ ഉൾപ്പെടുത്താം. 

                    നമ്മുടെ Telegram Group ൽ ചേരാൻ ഇവിടെ ക്ലിക്കൂ.

Monday, March 13, 2023

ആദരാഞ്ജലികൾ


         

യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് രാംനഗർ ഗവൺമെൻറ് ഹൈസ്കൂളിൽ  മലയാളം അധ്യാപകനായിരുന്നു.2005 ല്‍ സാഹിത്യ അക്കാദമിയുടെ ദേശീയ സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.

    തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, ഉച്ചമഴയില്‍, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങള്‍( കവിതകള്‍), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികള്‍. കവിതകള്‍ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനവും ചെയ്തിട്ടുണ്ട്. 

    മഹാകവി പി സ്മാരക യുവകവി പ്രതിഭാ പുരസ്‌കാരം, മൂടാടി ദാമോദരന്‍ സ്മാരക കവിതാപുരസ്‌കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

എച്ച് എസ് മലയാളത്തിന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ അദ്ദേഹത്തിന്റെ അകാലവിയോഗത്തിൽ ഞങ്ങളുടെ ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ ഒരു കവിതയിൽ നിന്ന്...

 

"ഞാൻ മരിക്കുമ്പോൾ

ഗൂഢ ഭാഷയിലുള്ള ഒരു സന്ദേശം

വിട്ടുപോകും

 

കഴിഞ്ഞ ജന്മത്തിലെ

എന്റെ ഭാഷയെ

കണ്ടെത്തിയ നീ

നിശബ്ദയാവും

 

വരും ജന്മത്തിലെ

എന്റെ സൂക്ഷ്മ ശരീരത്തെ

കാത്ത് കാത്ത്

മൗനമായി ചിരിക്കും

 

ഇതല്ലാതെ 

നിനക്കെന്താണ്

ചെയ്യാനാവുക?

 

മരണ ശേഷം

അൽപ സമയത്തേക്ക്

പൂർവജന്മ സ്മരണകൾ

നിലനിൽക്കുന്നത് പോലെ

നിന്നെ കാണുമ്പോൾ"

 

ഈയൽ - ബിജു കാഞ്ഞങ്ങാട്

 

Thursday, March 2, 2023

നളചരിതം രണ്ടാം ദിനം - കലിയുടെ കഥ

 

പുരാണ പ്രസിദ്ധനായ കഥാപാത്രമാണ് കലി. പാപത്തിൻ്റെ ദേവനെന്ന് അറിയപ്പെടുന്നു. ബ്രഹ്മാവിൻ്റെ മകനായ കശ്യപ പ്രജാപതിക്ക് മുനി എന്ന ഭാര്യയിൽ ജനിച്ച പതിനഞ്ചാമത്തെ പുത്രനാണ് കലി. ദേവ ഗന്ധർവ വിഭാഗത്തിലാണ് കലി ഉൾപ്പെടുന്നത്. മഹാഭാരതം ആദിപർവം അറുപത്തഞ്ചാം അദ്ധ്യായത്തിൽ കലിയുടെ ജനനം പ്രതിപാദിക്കുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലു യുഗങ്ങളിൽ ഇപ്പോൾ നടപ്പിലുള്ളത് ഏഴാം മന്വന്തരത്തിലെ കലിയുഗമാണ്. കലിയുടെ പ്രവർത്തനങ്ങൾക്കാണ് കലിയുഗത്തിൽ പ്രാമുഖ്യം. പാപകർമ്മങ്ങൾ വർദ്ധിക്കുമെന്നർത്ഥം. കലിവർഷം 3102ലാണത്രെ ക്രിസ്തുവർഷാരംഭം. അതായത്, ആകെയുള്ള 432000 വർഷങ്ങളിൽ അല്പം മാത്രമേ പിന്നിട്ടിട്ടുള്ളൂവെന്ന് പുരാണങ്ങൾ. ഭാഗവത പ്രകാരം ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയ്ത ദിവസമാണത്രെ കലിയുഗം ആരംഭിച്ചത്.


കലിയുഗത്തിൻ്റെ പ്രഭാവത്താൽ ലോകം മുഴുവൻ അധർമ്മവും അക്രമവും അന്യായവും നടമാടും. സദാചാരപരമായും ധാർമ്മികമായുമുള്ള സകല മൂല്യങ്ങളും നഷ്ടമാകും. വരൾച്ചയും പ്രകൃതിക്ഷോഭങ്ങളും അടിക്കടി ജീവിത പ്രയാസങ്ങളുണ്ടാക്കും. മഹാഭാരതം വനപർവത്തിൽ ഇത് വിവരിക്കുന്നുണ്ട്. കലിയുഗം തമസ്സിൻ്റേതാണ്. ആയുസ്സ്, വീര്യം, ബുദ്ധി, ബലം, തേജസ്സ് മുതലായവ മനുഷ്യരിൽ കുറഞ്ഞു വരും. പൊങ്ങച്ചവും സ്വാർത്ഥതയും വർദ്ധിക്കും. കാപട്യവും കൊലയും ചൂഷണവും ഏറും. അധർമ്മം വർദ്ധിക്കുമ്പോൾ ധർമ്മം നടക്കുകയല്ല, ഓടും എന്നാണ് മഹാഭാരതത്തിൽ പറയുന്നത്. 


കലിയെന്ന ദേവഗന്ധർവൻ്റെ അസഹിഷ്ണുതയെ സംബന്ധിക്കുന്ന നിരവധി കഥകൾ പുരാണങ്ങളിലുണ്ട്. കൃഷ്ണൻ്റെ കാലഘട്ടത്തിൽ കലി ദുര്യോധനനായി അവതാരമെടുത്തത്രെ. ദ്വാപരൻ ശകുനിയായും. കലിയുടെ ശക്തിപ്രഭാവങ്ങളെ നിസ്തേജമാക്കിയതിൽ ഏറ്റവും മുമ്പൻ നളനത്രെ. കൃഷ്ണൻ സ്വർഗ്ഗാരോഹണം നടത്തിയ ശേഷം പാണ്ഡവർ അർജുന പുത്രനായ അഭിമന്യുവിൻ്റെ മകനായ പരീക്ഷിത്തിനെ രാജ്യഭാരമേല്പിച്ച് മഹാപ്രസ്ഥാനത്തിന് യാത്ര തിരിച്ചു. പരീക്ഷിത്ത് ദ്വിഗ്വിജയാർത്ഥം സഞ്ചരിക്കെ, ശൂദ്രരാജാവിൻ്റെ വേഷം ധരിച്ച് ഗോക്കളെ ഉപദ്രവിച്ചുകൊണ്ടിരുന്ന കലിയെ എതിരിടാൻ ആയുധമെടുത്തപ്പോൾ കലി കീഴടങ്ങിയത്രെ. തൻ്റെ രാജ്യം വിടാൻ രാജാവ് ആവശ്യപ്പെട്ടു. എന്നാൽ ലോകം മുഴുവനും പരീക്ഷിത്തിൻ്റേതായതിനാൽ കലിക്ക് പോകാനിടമുണ്ടായില്ല. കലിയുടെ അപേക്ഷ പ്രകാരം ചൂത്, മദ്യം, സ്ത്രീ, വധം, സ്വർണ്ണം എന്നിങ്ങനെ 5 സ്ഥാനങ്ങൾ രാജാവ് അനുവദിച്ചത്രെ. അപ്രകാരം കലിയുടെ വിളയാട്ടം പരിമിതപ്പെട്ടു.


നളദമയന്തിമാരുടെ അനുരാഗത്തിന് തടസ്സമുണ്ടാക്കുമെന്ന ശപഥവുമായി നിഷധ രാജ്യത്തെത്തിയ കലിദ്വാപരന്മാർക്ക് ദീർഘകാലം - 12 വർഷം -കാത്തിരിക്കേണ്ടി വന്നു, നളനെ ആവേശിക്കാൻ. നളനെതിരായ കലിയുടെ വിളയാട്ടം മഹാഭാരതം വനപർവത്തിൽ വിവരിക്കുന്നുണ്ട്. അതിനെ ഏറ്റവും സമുചിത ഇതിവൃത്തമായി സ്വീകരിച്ച് കലിയെ മാരക പ്രഹരശഷിയുള്ള പ്രതിനായകനാക്കി അവതരിപ്പിച്ചത് ഉണ്ണായിവാര്യരാണ്. അദ്ദേഹത്തിൻ്റെ നളചരിതം ആട്ടക്കഥ കലിക്കെതിരായ മികച്ച ആഖ്യാനമത്രെ.


പാവനമനസ്വികളായ നളനെയും ദമയന്തിയെയും വേർപിരിക്കുമെന്നും രാജ്യം അവരിൽ നിന്നകറ്റുമെന്നുമുള്ള ശപഥം ചെയ്താണ് ഭൂമിയിലേക്ക് കലിദ്വാപരന്മാർ വരുന്നത്. യഥാർത്ഥത്തിൽ കലിയുടെ തന്നെ അലസത കാരണം വന്നു ഭവിച്ച അവമാനത്തിന് തടയിടാനാണ് ഈ ശപഥം കൈക്കൊള്ളുന്നത്. ഇന്ദൻ, അഗ്നി, യമൻ, വരുണൻ എന്നീ ദേവന്മാർ ദമയന്തീ സ്വയംവരത്തിൽ പങ്കെടുത്ത് വേണ്ട വരങ്ങളും നല്കി കൃതാർത്ഥരായി മടങ്ങെ, വഴിയിൽ വെച്ച് കലിദ്വാപരന്മാരെ കാണുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ദേവേന്ദ്രൻ ചോദിച്ചു. ഭൂമിയിൽ അതിസുന്ദരിയും കുലീനയുമായ ഒരുവളുണ്ട്, അവളുടെ സ്വയംവരത്തിന് പോവുകയാണെന്ന് മടിയില്ലാതെ കലി മറുപടി നല്കി. ദമയന്തി എന്നാണ് അവളുടെ നാമം. ഇതു കേട്ട ദേവേന്ദ്രന് എങ്ങനെയാണ് കലിയെ പരിഹസിക്കാതിരിക്കാനാവുക? അദ്ദേഹം കണക്കറ്റ് പരിഹസിച്ചു. ജലം മുഴുവൻ വാർന്നൊഴുകിപ്പോയ ശേഷം അണ കെട്ടിയിട്ട് എന്തു കാര്യം? - എന്നായി ഇന്ദ്രൻ.കലി അവമാനിതനായി. ആര് കാരണം? ദമയന്തി കാരണം.


ഇന്ദ്രൻ വ്യക്തമാക്കി: അവർ സ്വയംവരത്തിൽ പങ്കെടുത്താണ് വരുന്നത്. അവിടെ വെച്ച് നളനെന്ന മിടുക്കനെ അവൾ വരിച്ചു. അപ്പോൾ കലിക്ക് പിടിച്ചുനില്ക്കാൻ ഒരു തുരുമ്പ് കിട്ടി. ദേവന്മാരായ നിങ്ങൾ നോക്കി നില്ക്കെ ഒരു മനുഷ്യപ്പുഴുവിനെയാണോ അവൾ വരിച്ചത്? പിണക്കിയകറ്റും ഞാൻ രണ്ടിനെയും. കലിയുടെ ദുർവാശി നന്നായി അറിയുന്ന ഇന്ദ്രൻ കലിക്ക് താക്കീതും നല്കി. വേണ്ടാത്ത പണിക്ക് പോയി ആപത്തിൽ പെടേണ്ട. ദേവന്മാർ അതും പറഞ്ഞ് തങ്ങളുടെ വഴിക്കു പോയി.


കലിയുടെ ഉള്ളിൽ അമർഷം നീറി. തൻ്റെ ജാഗ്രതക്കുറവ് കാരണമാണ് ഇപ്രകാരം സംഭവിച്ചതെന്ന് സമ്മതിക്കാനുള്ള വിശാലത കലിയുടെ മനസ്സിനില്ല. എങ്ങനെയും നളദമയന്തിമാരെ ദ്രോഹിക്കണം, അവമാനിക്കണം. ഇതു മാത്രമായി ചിന്ത. കലിയുടെ കുടില ബുദ്ധി പല വഴിക്കും പ്രവർത്തിച്ചു. ചൂതിലൂടെ നളനെ പരാജയപ്പെടുത്താം. അതിനുവേണ്ടി നളൻ്റെ അനുജനും, നളനോട് അസൂയ വെച്ചു പുലർത്തുന്നവനുമായ പുഷ്കരനെ പ്രലോഭിപ്പിച്ചു. കലിയുടെ വഴിക്കു വന്ന പുഷ്കരൻ നളനെ വെല്ലുവിളിച്ചു: ചൂതുകളിക്കാൻ ധൈര്യമുണ്ടെങ്കിൽ വാ. ദമയന്തി താക്കീതു നല്കിയെങ്കിലും നളൻ കലി ആവേശിതനാകയാൽ വകവെച്ചില്ല. ചൂതിൽ നളൻ സമ്പൂർണ്ണമായി പരാജയപ്പെട്ടു. ഉടുമുണ്ടും ദമയന്തിയും മാത്രം നളന് ബാക്കി. എന്തോ, പുഷ്കരൻ അവ നളന് അനുവദിച്ചു. അപ്രകാരം കാട്ടിലേക്ക് പോയി നളദമയന്തിമാർ. ഒരു തുള്ളി വെള്ളം പോലും നളന് നല്കരുതെന്ന് പുഷ്കരൻ ആജ്ഞ പുറപ്പെടുവിച്ചതിനാൽ വിശപ്പും ദാഹവും കൊണ്ട് തളർന്ന നളൻ കാട്ടിൽ കൂട്ടമായിക്കണ്ട പക്ഷികളെ പിടിക്കാൻ ഉടുമുണ്ടൂരി വല വീശി. എന്നാൽ അക്ഷങ്ങൾ കലിയുടെ തന്ത്രത്താൽ പക്ഷികളുടെ രൂപത്തിൽ വന്നതായിരുന്നു. അവ നളൻ്റെ ഉടുമുണ്ടും കൊണ്ട് പൊങ്ങി. പിന്നെ, ദമയന്തിയുടെ ചേലയുടെ പകുതിയിലായി നളൻ്റെ നാണം മറക്കൽ. 


പരാജിതനെ കലി വെറുതെ വിടുന്നില്ല. അവമാനിച്ച് അവൻ്റെ സകല അണുക്കളിലും ജീവിതത്തോടുള്ള വെറുപ്പ് നിറയും മട്ടിലുള്ള ഉത്സാഹത്തകർച്ച അത് സൃഷ്ടിക്കുന്നു. കലി പുരാണ കഥാപാത്രമാണെങ്കിൽ, ഇതിന് സമരായ നിരവധി മനുഷ്യപ്രഭൃതികളെ നമ്മുടെ ചുറ്റിലും കാണാം. അസൂയയാലും കോപത്താലും നിസ്സാരമായ ആശയ വിനിമയക്കുഴപ്പത്താലും തെറ്റിദ്ധാരണയാലും അപരൻ്റെ ജീവിതം മലീമസമാക്കുന്നവർ. കലി നമ്മുടെ കൂടെ, നമ്മുടെയിടയിൽത്തന്നെയുണ്ട്.


എന്നാൽ, ദമയന്തിയെ സ്പർശിക്കാൻ പോലും കലിക്കാകുന്നില്ല. പക്ഷേ, നളൻ്റെ തകർച്ച ദമയന്തിയുടേത് കൂടിയാകുന്നു. നിരവധി വർഷം കാത്തിരുന്നതിനു ശേഷമാണ് നളനെ കലി ആവേശിച്ചത്. അപ്പോഴേക്കും ഇന്ദ്രസേന, ഇന്ദ്രസേനൻ എന്നീ കുട്ടികൾ ആ ദമ്പതികൾക്ക്‌ പിറന്നു വളർന്നു കഴിഞ്ഞിരുന്നു. 


കാട്ടിൽ കലിബാധയുടെ തീവ്രതയാലും, എന്നാൽ പ്രിയതമയെങ്കിലും രക്ഷപ്പെടട്ടെയെന്ന സുഖബുദ്ധിയാലും നളൻ ദമയന്തിയെ ഉപേക്ഷിക്കുന്നു. നളന് തന്നെ ഉപേക്ഷിക്കാനാവില്ലെന്ന് ദമയന്തിക്കറിയാം. അതിന് കാരണക്കാരനായവനെ അവൾ ശപിക്കുന്നു. അതോടെ നളൻ്റെ ദേഹത്തിലെ കലി ശാപ ബാധിതനായി വിറകൊള്ളാൻ തുടങ്ങി. കാർക്കോടക ദംശം ഏറ്റതോടെ കലിക്ക് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി. കാർക്കോടകനെന്ന സർപ്പം ദംശിച്ചത് നളനെയാണെങ്കിലും കൊണ്ടത് കലിയുടെ മീതെയാണ്. 


തുടർന്ന് ഋതുപർണ്ണൻ അക്ഷഹൃദയ മന്ത്രം ബാഹുകനായ നളന് ഉപദേശിക്കുമ്പോഴേക്കും കലി ചോര ഛർദ്ദിച്ച് പുറത്തു ചാടി. നളൻ കൊല്ലാനൊരുങ്ങിയെങ്കിലും അവൻ്റെ അപേക്ഷ പ്രകാരം വെറുതെ വിട്ടു. തുടർന്ന് കലിയിറങ്ങിയ നളന് പ്രിയതമയെയും രാജ്യവും തിരികെ കിട്ടുന്നു.


സത്തുക്കളായവരെ എത്ര ദ്രോഹിച്ചാലും അവസാനം ദുഷ്ടർക്ക് പരാജയം തന്നെയായിരിക്കും ഫലം. എത്ര കഷ്ടതകൾ വന്നു ചേർന്നാലും ജീവിത മൂല്യങ്ങൾ കൈവെടിയാതെ ധീരതയോടെ മുന്നോട്ടു പോവുകയാണ് വേണ്ടത്. കലിബാധ ജീവിതത്തിലെ ഏറ്റവും വലിയ തിന്മയും പരാജയവുമാണെന്ന് നളൻ്റെ കഥ വ്യക്തമാക്കുന്നു. അസൂയ, പരസ്പര സ്പർദ്ധ, അക്രമ മനോഭാവം, കവർച്ചാ ശ്രമം, കൊലപാതകശ്രമം മുതലായ ഹിംസാത്മക വൃത്തികൾ കലിയുടെ രൂപമാണെന്നും ഇവ ഒഴിവാക്കുക വഴിയാണ് ധർമ്മരാജ്യ സ്ഥാപനത്തിനുള്ള പോംവഴിയെന്നും കലി കഥ നമ്മെ പഠിപ്പിക്കുന്നു. കലികഥ ഇവിടെ പര്യവസാനിക്കുന്നു.


ഗണേശൻ വി.


Credits : https://pluttog.blogspot.com/